തിരുവനന്തപുരം: പിൻവാതിൽ നിയമനത്തിൽ വിവാദത്തിലായ ഷീല നാസർ സ്ഥാനം ഒഴിഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസറിന്റെ ഭാര്യയായ ഷീല നാസർക്ക് കയർ ഫെഡിൽ അനധികൃത നിയമനം നൽകിയത് ഏറെ വിവാദമായിരുന്നു. ഷീലയും സിഐടിയു യൂണിയൻ സെക്രട്ടറി എൻപി നാരയണനും ഉൾപ്പടെ പാർട്ടിക്ക് വേണ്ടപ്പെട്ട 13ലധികം ആളുകളെയാണ് പിണറായി സർക്കാർ കയർ ഫെഡിൽ അനധികൃത നിയമനം നൽകിയത് സർക്കാർ വകുപ്പുകളിൽ നിന്ന് വിരമിച്ച ആളുകളെ യാതൊരു കാരണവശാലും വീണ്ടും നിയമിക്കരുത് എന്ന കേരള സഹകരണ ചട്ടം കാറ്റിൽ പറത്തിയാണ് നിയമനം നൽകിയത്.
പെൻഷൻ പ്രായം കഴിഞ്ഞിട്ടും ഇവരെ കയർ ഫെഡ് ആസ്ഥാനത്ത് പേഴ്‌സൺ മാനേജരായി സർക്കാർ പുനർ നിയമനം നൽകിയിരുന്നു. 58 വയസു കഴിഞ്ഞ ഷീല നാസർ കഴിഞ്ഞ ജൂലൈയിൽ സർവ്വീസിൽ നിന്നും വിരമിച്ചിരുന്നു.എന്നാൽ പാർട്ടിയിലെ ഉന്നതരുടെ ഇടപെടൽ മൂലം ഷീലയ്‌ക്ക് കയർ ഫെഡ് ആസ്ഥാനത്ത് നിയമനം നൽകുകയായിരുന്നു.
അതേസമയം വിവാദ നിയമനം നടന്ന തസ്തികകളിൽ പിഎസ്‌സി വഴി ഒഴിവുകൾ ഉടൻ നികത്തുമെന്നും അതുവരെ പരിചയസമ്പന്നരായ ആളുകളെ തുടരാൻ അനുവദിച്ചതാണെന്നും ആണ് സർക്കാർ വിശദീകരണം നൽകുന്നത്.
Comments