ഭോപ്പാൽ : ആളുകളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്ന ഇസ്ലാമിക ആരാധനാലയം തകർത്ത് നാട്ടുകാർ. നീമച്ച് ജില്ലയിലെ ജവാദ് താലൂക്കിലാണ് സംഭവം. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു.
ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്ന ആരാധനാലയമാണ് ആളുകൾ തകർത്ത്. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. കയ്യിൽ കിട്ടിയ ആയുധങ്ങളുമായി സംഘടിച്ചെത്തിയ ആളുകൾ ആരാധനാലയം ആക്രമിക്കുകയായിരുന്നു. സ്‌ഫോടക വസ്തു ഉപയോഗിച്ചാണ് ആരാധനാലയം തകർത്തത്. ആക്രമണത്തിൽ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സംഭവ സമയത്ത് പ്രാർത്ഥിക്കാൻ എത്തിയ ആൾക്കാണ് പരിക്കേറ്റത്. ഇയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർക്കെതിരെ പുരോഹിതൻ നൂർ ബാബ പോലീസിൽ പരാതി നൽകി.
ആരാധനാലയത്തിൽ പോലീസും ഫോറൻസിക് സംഘവുമെത്തി പരിശോധന നടത്തി. സ്‌ഫോടക വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചാണ് ഫോറൻസിക് സംഘം മടങ്ങിയത്.
Comments