തിരുവനന്തപുരം : കോർപ്പറേഷനിലെ നികുതിവെട്ടിപ്പ് സ്ഥിരീകരിച്ച് മേയർ ആര്യാ രാജേന്ദ്രൻ. ഇന്ന് ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം മേയർ സ്ഥിരീകരിച്ചത്. പ്രതികളായ അഞ്ച് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.
നേമം സോണിൽ 26.75 ലക്ഷം രൂപയുടെയും, ആറ്റിപ്ര സോണിൽ ഒരു ലക്ഷത്തിന്റെയും ക്രമക്കേടാണ് നടന്നത്. പിരിച്ച തുക അതാത് ദിവസം അക്കൗണ്ടുകളിലേക്ക് കൈമാറാതെ പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. നേമം സോണിൽ നിന്നും വെട്ടിച്ച തുകയിൽ കെട്ടിട- വീട്ടു കരങ്ങൾക്ക് പുറമേ മുഴുവൻ വരുമാനവും ഉൾപ്പെട്ടിട്ടുണ്ട്.
ആദ്യമായാണ് കൗൺസിൽ യോഗത്തിൽ തട്ടിപ്പ് നടന്നതായി മേയർ സ്ഥിരീകരിക്കുന്നത്. സോണുകളിൽ നടന്ന അഴിമതി അഴിമതി തന്നെയാണെന്നായിരുന്നു ആര്യാ രാജേന്ദ്രന്റെ പരാമർശം. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് എടുക്കുമെന്നും ആര്യാ രാജേന്ദ്രൻ ഉറപ്പു നൽകി.
തിരുവനന്തപുരം നഗരസഭയിൽ നികുതി വെട്ടിപ്പ് നടന്നതായി നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ഇതിന് കോർപ്പറേഷൻ കൗൺസിലിന്റെ അംഗീകാരം ഉണ്ടായിരുന്നില്ല. ഇതോടെ ബിജെപി പ്രതിഷേധവുമായി രംഗത്ത് എത്തി. ബിജെപിയുടെ പ്രതിഷേധം ശക്തമായതോടെയാണ് കൗൺസിൽ യോഗം ചേർന്ന് തട്ടിപ്പ് നടന്നെന്ന് രാജേന്ദ്രൻ വ്യക്തമാക്കിയത്.
Comments