ന്യൂഡൽഹി: അഫ്ഗാനിലെ രാഷ്‌ട്രീയ അന്തരീക്ഷം മുതലെടുക്കുന്ന ഭീകരർ ജമ്മുകശ്മീരി നെയാണ് ലക്ഷ്യമിടുമെന്നതെന്ന മുന്നറിയിപ്പുമായി കരസേനാ മേധാവി. അഫ്ഗാനിലെ താലിബാൻ ഭരണകൂടം നിലയുറപ്പിക്കുന്നതോടെ ഭീകരരുടെ ശ്രദ്ധ കശ്മീരാകും. മുമ്പുള്ള അനുഭവം അതാണ് തെളിയിക്കുന്നതെന്നും ഏത് തരം ആക്രമണത്തിനും നുഴഞ്ഞു കയറ്റതിനും അതിശക്തമായ തിരിച്ചടി നൽകുമെന്നും ജനറൽ എം.എം.നരവാനേ പറഞ്ഞു.
‘അഫ്ഗാൻ കേന്ദ്രീകരിച്ചിരിക്കുന്ന ഭീകരർക്ക് താലിബാൻ ഭരണകൂടത്തിനെതിരെ ഒന്നും ചെയ്യാനില്ല. അവരുടെ ലക്ഷ്യം ഇനി ഇന്ത്യയാണ്. ജമ്മുകശ്മീർ അവർ ലക്ഷ്യമിട്ടി രിക്കുകയാണ്. അഫ്ഗാനിലെ താലിബാൻ ഭരണം സ്ഥിരമായാൽ അവർ കശ്മീർ കേന്ദ്രീകരി ക്കാൻ ശ്രമിക്കും. അതിർത്തിയിലടക്കം ഇന്ത്യൻ സൈന്യം സർവ്വ സജ്ജരാണെന്നും ഏതുവിധമുള്ള നുഴഞ്ഞുകയറ്റവും ശക്തമായി നേരിടും.’ ജനറൽ നരവാനേ പറഞ്ഞു.
ജമ്മുകശ്മീരിൽ അദ്ധ്യാപകരടക്കം അഞ്ചു പേരാണ് ഒരു മാസത്തിനിടെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇത്തരം സംഭവങ്ങൾക്കും താലിബാൻ ഭീകരരുമായി ബന്ധമുണ്ടോ എന്നത് അന്വേഷിച്ചുവരുന്നതായും നരവാനേ പറഞ്ഞു. മുൻപ് താലിബാൻ അഫ്ഗാൻ പിടിച്ച സമയത്ത് ജമ്മുകശ്മീരിലേക്ക് വിദേശ ഭീകരർ നുഴഞ്ഞുകയറിയിരുന്നെന്ന തെളിവുകൾ നിരത്തിയാണ് നരവാനേ വിശദീകരിച്ചത്.
ജനങ്ങൾക്ക് വേണ്ടിയാണ് പോരാടുന്നതെന്നാണ് ഭീകരരുടെ വാദം.അങ്ങനെയെങ്കിൽ സ്വന്തം നാട്ടുകാരെ എന്തിനാണവർ സ്വന്തം പ്രദേശത്തെ ജനങ്ങളെ കൊലപ്പെടുത്തുന്നതെന്നും നരവാനേ ചോദിച്ചു. അടുത്തകാലത്ത് നുഴഞ്ഞുകയറ്റരീതിയിൽ ഭീകരർ പുതിയ പരീക്ഷണ ങ്ങളാണ് നടത്തുന്നതെന്നും ഇന്ത്യൻ സേനാവിഭാഗം എല്ലാത്തരം നുഴഞ്ഞുകയറ്റവും നേരിടാൻ സജ്ജമാണെന്നും നരവാനേ വ്യക്തമാക്കി.
Comments