ന്യൂഡൽഹി :അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ജി 20 നേതാക്കളുടെ ഉച്ചകോടി ചൊവ്വാഴ്ച ചേരും. അഫ്ഗാനിലെ മാനുഷീക സഹായങ്ങൾ ഉൾപ്പെടെയുളള കാര്യങ്ങളാണ് ചർച്ചയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. അദ്ധ്യക്ഷത വഹിക്കുന്ന ഇറ്റലിയുടെ പ്രത്യേക ക്ഷണിതാവായിട്ടാണ് പ്രധാനമന്ത്രി യോഗത്തെ അഭിസംബോധന ചെയ്യുക.
20 ഓളം ലോക രാഷ്ട്രങ്ങളിലെ നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി ഓൺലൈൻ ആയിട്ടാണ് പങ്കെടുക്കുക. അഫ്ഗാനിസ്താൻ കടന്നു പോകുന്ന രാഷ്ട്രീയ സംഘർഷങ്ങളാണ് യോഗം ചർച്ച ചെയ്യുക. രാജ്യത്തെ നിലവിലെ പരിതാപരമായ അവസ്ഥയും ജനങ്ങളുടെ ജീവിതവുമാണ് യോഗത്തിന്റെ പ്രധാന അജണ്ടയെന്നാണ് റിപ്പോർട്ട്.
അഫ്ഗാനിൽ നിന്ന് ലോകത്തിന് നേരെ ഉയരാനുളള തീവ്രവാദ ഭീഷണിയും മറ്റ് കാര്യങ്ങളും പ്രധാനമന്ത്രി ഉച്ചകോടിയിൽ ഉന്നയിക്കും.സുരക്ഷയും ഭീകരവിരുദ്ധ പോരാട്ടവും ചർച്ച വിഷയമാകും.ലോക രാജ്യങ്ങളിലെ കുടിയേറ്റം, മനുഷ്യാവകാശം, ത്രീവവാദത്തിനെതിരായ പോരാട്ടം തുടങ്ങിയവ സംബന്ധിച്ചുള്ള കാര്യങ്ങൾ പ്രധാാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ ഉന്നയിക്കും.
കഴിഞ്ഞ വർഷം കൊറോണ വെല്ലുവിളി നേരിടുന്ന ആഗോള സമ്പദ്ഘടനയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ജി20 രാഷ്ട്രതലവൻമാരുടെ ഉച്ചകോടി നടന്നിരുന്നു.
കൊറോണയുടെ ദുരന്തഫലങ്ങളിൽ നിന്ന് സമ്പദ് വ്യവസ്ഥയെയും സാമൂഹിക ജീവിതത്തെയും തിരികെപ്പിടിക്കുകയാണു പ്രധാന ഉത്തരവാദിത്വമെന്ന അന്ന് ഉച്ചകോടി വിലയിരുത്തിയിരുന്നു.
Comments