ലക്‌നൗ: കുശിനഗറിൽ അന്താരാഷ്‌ട്ര വിമാനത്താവളം തുറന്നതിന്റെ സന്തോഷം പങ്കുവെച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. ശ്രീബുദ്ധന്റെ സമാധിസ്ഥാനം എന്നറിയപ്പെടുന്ന ഉത്തർപ്രദേ ശിലെ കുശിനഗറിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളം രാജ്യത്തിനായി സമർപ്പിച്ചത്.
താൻ ഒരു ബുദ്ധമതാനുയായിയാണ്. ഒപ്പം ഭാരതീയനും. തന്നെപ്പോലെ ലക്ഷക്കണക്കിന് ബുദ്ധമത വിശ്വാസികളായവർക്ക് ഏറെ സന്തോഷം പകരുന്ന ഒന്നാണ് കുശിനഗറിലേക്ക് വിമാനത്തിലെത്താമെന്നത്. തന്റെ ചിരകാല അഭിലാഷമാണ് സാദ്ധ്യമായതെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.
ചടങ്ങിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പ്രധാനമന്ത്രിക്കും ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രാജപക്‌സെക്കുമൊപ്പം സന്നിഹിതരായിരുന്നു. 125 അംഗപ്രതിനിധികളുമായി ശ്രീലങ്കൻ പ്രസിഡന്റും സംഘവും കുശിനഗർ വിമാനത്താവളത്തിലെത്തിയതോടെ 26 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായതെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
Comments