ചെന്നെ : കടയിൽ പ്രഖ്യാപിച്ച ഒരു ഓഫർ കാരണം പുലിവാലുപിടിച്ചിരിക്കുകയാണ് കടയുടമ. ഉദ്ഘാടന ദിവസം ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് കടയുടമ പ്രഖ്യാപിച്ച ഓഫർ ആണ് തലവേദനയായിതീർന്നത്. തമിഴ്നാട് തിരുനെച്ചിയിലാണ് സംഭവം. ഓഫർ അറിഞ്ഞ് തുണിക്കടയിൽ നിരവധി ആളുകളാണ് എത്തിയത്. തിരക്ക് നിയന്ത്രിക്കാനാവതെ വന്നപ്പോൾ പോലീസ് എത്തി കട അടപ്പിച്ചു. കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ചതിനാണ് കട അടപ്പിച്ചത്.
50 പൈസയുമായിഎത്തുന്നവർക്ക് ടീ ഷർട്ട്നൽകുമെന്നായിരുന്നു കടയുടമയുടെ ഓഫർ. ഓഫർ അറിഞ്ഞവർ കടയിലേക്ക് ഇരച്ചെത്തി. തുടർന്ന് തിരക്ക് അനിയന്ത്രിതമായതോടെ പോലീസ് ഇടപെട്ട് കട അടപ്പിച്ചു. തിരക്കുകാരണം റോഡ് ബ്ലോക്കായി.
ഹക്കീം മുഹമ്മദ് എന്നയാളാണ് തന്റെ പുതിയ കട വ്യാഴാഴ്ച തുറന്നത്. ഉദ്ഘാടന ദിവസം എല്ലാവരുടെയും ശ്രദ്ധ കിട്ടാനാണ് വമ്പൻ ഓഫർ പ്രഖ്യാപിച്ചത്. ഉദ്ഘാടന ദിനം 50 പൈസ കൗണ്ടറിൽ കൊടുത്ത് ടീ ഷർട്ട് സ്വന്തമാക്കാമെന്നായിരുന്നു വാഗ്ദാനമെന്ന് കടയുടമ പറഞ്ഞു. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെയായിരുന്നു ഓഫർ.മണപ്പാറായി ബസ് സ്റ്റാൻഡിൽ പരസ്യ ബോർഡ് സ്ഥാപിച്ചതിന് പുറമെ, വാട്സ് ആപ് ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചു. തുടർന്ന് നൂറുകണക്കിന് പേരാണ് കടക്കുമുന്നിൽ തടിച്ചുകൂടിയത്.
തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചു. പക്ഷേ ആളുകൾക്ക് കാത്തിരിക്കാൻ ക്ഷമയുണ്ടായിരുന്നില്ല. ആളുകൾ ഇരച്ചുകയറി. പ്രമോഷനുവേണ്ടി 1000 ടീഷർട്ടുകളാണ് തയ്യാറാക്കിയതെന്ന് കടയുടമ വ്യക്തമാക്കി. പോലീസെത്തി 11ഓടെ കടയടപ്പിച്ചു. പിന്നീട് തിരക്കൊഴിഞ്ഞ് ഓഫർ അവസാനിപ്പിച്ച് ഉച്ചക്ക് രണ്ടോടെയാണ് കട തുറന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments