കോട്ടയം : എംജി സർവ്വകലാശാല ക്യാമ്പസിൽ എഐഎസ്എഫ് വനിതാ നേതാവിനെ എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ഉരുണ്ടുകളിച്ച് പോലീസ്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുന്നതിലാണ് പോലീസിന്റെ നിലപാട് മാറ്റം. ആദ്യം പാർട്ടി ഓഫീസിൽ നിന്നും മൊഴിയെടുക്കാമെന്ന് സമ്മതിച്ച പോലീസ് പിന്നീട് ഇത് മാറ്റുകയായിരുന്നു.
സംഭവത്തിൽ മൊഴിയെടുക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടപ്പോൾ എഐഎസ്എഫ് ഓഫീസിൽവെച്ച് മൊഴി നൽകാമെന്നായിരുന്നു അറിയിച്ചത്. എന്നാൽ ആദ്യം ഇത് അംഗീകരിച്ച പോലീസ് പിന്നീട് ഇത് മാറ്റിപ്പറയുകയായിരുന്നുവെന്ന് വനിതാ നേതാവ് പറഞ്ഞു. സംഭവത്തിൽ പരാതിയുമായി മുന്നോട്ട് പോകാൻ പൂർണ പിന്തുണ നൽകിയത് പാർട്ടിയാണ്. അതിനാലാണ് പാർട്ടി ഓഫീസിൽ നിന്നും മൊഴി നൽകാമെന്ന് അറിയിച്ചത്. ഇപ്പോൾ പറവൂർ പോലീസ് സ്‌റ്റേഷനിൽ എത്തി മൊഴി തരണമെന്നാണ് പോലീസ് പറയുന്നതെന്നും വനിതാ നേതാവ് കൂട്ടിച്ചേർത്തു.
എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ 24 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെയാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്. എസ്എഫ്‌ഐ പ്രവർത്തകർക്കെതിരായ അന്വേഷണത്തിൽ പോലീസിനുമേൽ നേതൃത്വം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിൽ കേസ് അട്ടിമറിയ്‌ക്കുന്നതിന്റെ ഭാഗമായാണ് പോലീസിന്റെ ഈ നിലപാട് മാറ്റമെന്നാണ് ഉയരുന്ന ആക്ഷേപം.
Comments