ബീജിംഗ്: ടിബറ്റൻ വനമേഖലയിൽ വൻതീപിടുത്തം. നിബിഢ വനത്തെ ബാധിച്ചിരിക്കുന്ന കാട്ടുതീ അണയ്‌ക്കാൻ ചൈനീസ് സൈനികരാണ് രംഗത്തുള്ളത്. 500 സൈനികരെ നിയോഗിച്ചെന്നാണ് ബിജീംഗ് റിപ്പോർട്ട് ചെയ്യുന്നത്. ടിബറ്റിലെ സ്വയംഭരണമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന നിൻഗ്ചി പ്രദേശത്താണ് കാട്ടുതീ വ്യാപിച്ചിട്ടുള്ളത്.
പ്രദേശത്തുനിന്നും 50 കുടുംബങ്ങളെ അടിയന്തിരമായി മാറ്റിപ്പാർച്ചിട്ടുണ്ട്. 2500 മീറ്ററോളം ഉയരത്തിൽ ഉള്ള മലനിരകളിലാണ് തീ പടന്നിരിക്കുന്നത്. സൈനിക സാന്നിദ്ധ്യമില്ലാത്ത പ്രദേശമായതിനാലും അത്യാധുനിക അഗ്നിശമന സംവിധാനങ്ങളൊന്നും ഇല്ലെന്നതും അഗ്നി വ്യാപിക്കാൻ കാരണമായി. അതേസമയം വനപ്രദേശമല്ലാതെ തീപടരുന്ന തരത്തിൽ മറ്റ് യാതൊരു എണ്ണ, വാതക കേന്ദ്രങ്ങളില്ലെന്നതും ആശ്വാസമാണെന്ന് വിദഗ്ധർ പറയുന്നു.
രാത്രിയിൽ അഗ്നിബാധയുണ്ടായതിൽ പ്രദേശവാസികൾ ദുരൂഹത ആരോപി ക്കുന്നുണ്ട്. ടിബറ്റൻ സ്വയംഭരണപ്രദേശങ്ങളിലെ പൗരന്മാരെക്കൊണ്ട് നിർബന്ധിച്ച് ഭൂമി എഴുതി വാങ്ങുന്ന ചൈനീസ് നടപടി പുരോഗമിക്കുന്നതിനിടെയാണ് വനത്തിൽ തീ പടർന്നിരിക്കുന്നത്.
Comments