പ്യോങ്യാങ്: രാജ്യത്തെ പൗരന്മാരോട് 2025 വരെ ഭക്ഷണം കഴിക്കുന്നത് കുറയ്‌ക്കാൻ ആവശ്യപ്പെട്ട് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. 2025 വരെ രാജ്യം കടുത്ത ഭക്ഷ്യക്ഷാമം നേരിടുമെന്നും അത് പരിഹരിക്കാൻ അടുത്ത നാല് വർഷത്തേക്ക് ഭക്ഷണം കുറക്കണമെന്നുമാണ് മുന്നറിയിപ്പ്.
കൊറോണ വ്യാപനത്തെ തുടർന്ന് ഉത്തരകൊറിയ കഴിഞ്ഞ വർഷം ജനുവരിയിൽ ചൈനയുമായുള്ള അതിർത്തി അടച്ചിരുന്നു. 2025ന് മുമ്പായി അതിർത്തി തുറക്കാനുള്ള സാധ്യത വിരളമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ അതിർത്തി തുറക്കുന്നതു വരെ ജനങ്ങൾ ഭക്ഷ്യക്ഷാമം നേരിടേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം രാജ്യത്തെ സാഹചര്യം അടിയന്തരാവസ്ഥയ്‌ക്ക് തുല്യമാണെന്നും 2025 വരെ കഷ്ടതകൾ അനുഭവിക്കാൻ പറയുന്നത് ജനങ്ങളെ ദ്രോഹിക്കുന്നതിന് സമമാണെന്നും ആളുകൾ അഭിപ്രായപ്പെടുന്നു. ഭക്ഷണം കുറയ്‌ക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നും ഇതിലൂടെ രാജ്യം സാമ്പത്തിക പ്രതിസന്ധിയുൾപ്പെടെ നേരിടേണ്ടി വരുമെന്നുമാണ് ജനങ്ങൾ പറയുന്നത്.
Comments