റോം: ജി-20 ഉച്ചകോടിക്കായി യാത്രതിരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി റോമിലെത്തി. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ ഇറ്റലി സന്ദർശനവും 12 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ റോം സന്ദർശനവുമാണിത്. നാളെയാണ് ജി-20 ഉച്ചകോടി ആരംഭിക്കുക. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ നീന മൽഹോത്ര അറിയിച്ചു.
Landed in Rome to take part in the @g20org Summit, an important forum to deliberate on key global issues. I also look forward to other programmes through this visit to Rome. pic.twitter.com/e4UuIIfl7f
— Narendra Modi (@narendramodi) October 29, 2021
റോമിൽ എത്തിയ മോദി ഉച്ചകഴിഞ്ഞ് 3.30ന് ഗാന്ധി പ്രതിമ സന്ദർശിക്കും. തുടർന്ന് 5.30ന് ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ജി-20 ഉച്ചകോടിയിലും കാലാവസ്ഥാ ഉച്ചകോടിയായ കോപ്-26ലും പങ്കെടുക്കാനാണ് മോദി ഇറ്റലി-യുകെ രാജ്യങ്ങൾ സന്ദർശിക്കുന്നത്. ഇറ്റലിയിൽ ദ്വിദിന സന്ദർശനമാണ് നടക്കുക.
Atterrato a Roma per partecipare al Summit @g20org, un forum importante per deliberare su significative questioni globali. Sono impaziente di partecipare anche agli altri programmi previsti nel corso della mia visita a Roma. pic.twitter.com/cuyjn9sqT4
— Narendra Modi (@narendramodi) October 29, 2021
റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപാപ്പയെയും സന്ദർശിക്കും. നാളെയും മറ്റന്നാളുമായി നടക്കുന്ന ജി-20 ഉച്ചകോടിയിൽ കൊറോണ, കാലാവസ്ഥ വ്യതിയാനം, അഫ്ഗാനിസ്ഥാൻ, ദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. ഒക്ടോബർ 29 മുതൽ 31 വരെ റോമും വത്തിക്കാൻ സിറ്റിയും സന്ദർശിക്കുന്ന മോദി പിന്നീട് യുകെയിലേക്ക് പോകും.
യുകെയിലെ ഗ്ലാസ്‌ഗോയിൽ വച്ച് നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയായ കോപ്-26ൽ കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങളും സമഗ്രമായ പരിഹാര മാർഗങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിക്കും.
Comments