ന്യൂഡൽഹി: ഡൽഹി കലാപക്കേസിലെ പ്രതികൾ കോടതിയിൽ സമർപ്പിച്ച ഫോണുകളിൽ അവരുടെ സ്വന്തം അശ്ലീല വീഡിയോകൾ എന്ന് കോടതി. സ്വകാര്യതയെ ബാധിക്കുന്നതിനാൽ അവയൊന്നും തന്നെ വെളിപ്പെടുത്താനാകില്ലെന്നും കോടതി അറിയിച്ചു. കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളുടെ പകർപ്പ് അഭിഭാഷകർ കോടതിയിൽ ആവശ്യട്ടിരുന്നു. എന്നാൽ ഈ ആവശ്യം കോടതി നിഷേധിക്കുകയും കൂട്ടുപ്രതികൾക്ക് രേഖകൾ നൽകാനാകില്ലെന്ന് അറിയിക്കുകയും ചെയ്തു.
ഇലക്ട്രോണിക് തെളിവുകളായി സമർപ്പിച്ച പ്രതികളുടെ മൊബൈൽ ഫോണിൽ സ്വയം ചിത്രീകരിച്ച അശ്ലീല വീഡിയോകൾ അടങ്ങിയിട്ടുണ്ട്. പ്രതികളുടെ സ്വകാര്യതെ മാനിക്കുന്നുവെന്നും അതിനാൽ ഈ രേഖൾ മറ്റ് പ്രതികൾക്ക് നൽകാനാകില്ലെന്നും ഡൽഹി അഡീഷണൽ സെഷൻസ് കോടതി ജഡ്ജി അമിതാഭ് റാവത്ത് പറഞ്ഞു.
ജെഎൻയു വിദ്യാർത്ഥികളായ നടാഷ നർവാൾ, ദേവാംഗന, പൂർവ്വ വിദ്യാർത്ഥി ഉമർ ഖാലിദ്, ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ സഫൂറ സർഗാർ, മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈൻ അടക്കം പതിമൂന്ന് പേർ ഡൽഹി കലാപക്കേസിൽ യു എ പി എ പ്രകാരം വിചാരണ നേരിടുകയാണ്.
ഫോണുകളിൽ നഗ്ന ദൃശ്യങ്ങൾ, സ്വന്തം ലൈംഗിക ദൃശ്യങ്ങൾ, സ്വകാര്യ നിമിഷങ്ങൾ എന്നിവയാണുള്ളത്. അഭിഭാഷകർക്ക് പോലും ഇവ നൽകുന്നതിൽ വിശ്വാസ്യതയില്ലെന്നും കോടതി അറിയിച്ചു. മുദ്രവെച്ച കവറിലാണ് ഈ രേഖകൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കുറ്റകരമായ ഗൂഢാലോചന, കൊലപാതകം, കലാപം, രാജ്യദ്രോഹം, നിയമ വിരുദ്ധമായി കൂട്ടം ചേരൽ, വർഗ്ഗീയത സൃഷ്ടിക്കാൻ ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Comments