കാബൂൾ: യുഎസ് സൈന്യം പിന്മാറിയതിന് പിന്നാലെ താലിബാൻ ഭീകരർ ഏറ്റെടുത്ത അഫ്ഗാനിലെ സ്ഥിതി ഓരോ ദിവസം കഴിയുന്തോറും കൂടുതൽ വഷളാവുകയാണ്. വിദേശസഹായം നിലച്ചതോടെ വലിയ രീതിലെ സാമ്പത്തിക മാന്ദ്യമാണ് രാജ്യം അഭിമുഖീകരിക്കുന്നത്. സാധാരണക്കാർ അവരുടെ അതിജീവനം ഉറപ്പാക്കുന്നതിനായി സ്വന്തം മക്കളെ വരെ വിൽക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. അത്തരത്തിലുള്ള വാർത്തയാണ് അഫ്ഗാനിൽ നിന്നും പുറത്തുവരുന്നതും.
തന്റെ കുടുംബം പുലർത്താനായി ഒൻപത് വയസ്സുകാരിയായ മകളെ വിറ്റിരിക്കുകയാണ് 40കാരനായ മാലിക്. താലിബാൻ ഭരണം ഏറ്റെടുത്തത് മുതൽ തനിക്ക് ജോലിയ്‌ക്ക് പോകാൻ സാധിക്കുന്നില്ല. കടുത്ത പ്രതിസന്ധിയിലൂടെയാണ് കുടുംബം കടന്നുപോയത്. എട്ട് പേരടങ്ങുന്ന കുടുംബമാണ് മാലിക്കിന്റേത്. പട്ടിണി മൂലം മരണം വരെ സംഭവിച്ചേക്കാമെന്ന അവസ്ഥ എത്തിയപ്പോഴാണ് താന്റെ മകളെ വിൽക്കാൻ തയ്യാറായതെന്ന് മാലിക് പറയുന്നു.
അഫ്ഗാനിലെ സ്ഥിതി വിവരിച്ച് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മാലിക് ഇക്കാര്യം വെളിപ്പെടുത്തിയത്. 55 കാരനായ ഖൂർബാനാണ് മകളെ നൽകിയത്. വിവാഹം കഴിപ്പിക്കുകയായിരുന്നു. നേരത്തെ ഇദ്ദേഹം തന്റെ 12 വയസ്സുള്ള മകളേയും വിറ്റിരുന്നു. പട്ടിണി മൂലമാണ് ഒൻപത് വയസ്സുകാരിയേയും വിൽക്കാൻ നിർബന്ധിതനായതെന്ന് ഖൂർബാൻ പറയുന്നു. താൻ അപമാനിതനാണെന്നും വലിയ തെറ്റാണ് ചെയ്തതെന്നും ഖൂർബാൻ സമ്മതിക്കുന്നുമുണ്ട്.
അഫ്ഗാനിൽ താലിബാൻ വ്യാപാര വാണിജ്യ രംഗത്ത് ഉപരോധം നേരിടുന്നതിനാൽ ഗ്രാമീണ മേഖലയടക്കം കൊടിയ ദാരിദ്ര്യത്തിലേക്ക് വീഴുകയാണ്. ഭക്ഷ്യ ദൗർലഭ്യത്തിനൊപ്പം കനത്ത വില താങ്ങാൻ സാധിക്കാത്ത അവസ്ഥയാണ് ജനങ്ങളെ ഇത്തരത്തിലുള്ള അവസ്ഥയിലേക്ക് തള്ളിവിടുന്നതെന്നും മാലിക് വ്യക്തമാക്കി. താലിബാൻ ഭീകരരെ ഭയന്ന് പുറത്തേയ്‌ക്ക് ഇറങ്ങാൻ മടിക്കുന്നവരാണ് ജനങ്ങളിൽ കൂടുതൽ പേരും.
തന്റെ മകളെ 70 കാരൻ വിവാഹം ചെയ്യാൻ പോവുകയാണെന്നാണ് ഒടുവിൽ അറിഞ്ഞ വിവരം. വളരെ സങ്കടത്തോടെയാണ് ഈ വാർത്ത താൻ കേട്ടതെന്നും തനിക്ക് ഒന്നും ചെയ്യാനാകില്ലെന്നും മാലിക് പറയുന്നു. മകളെ കരയിക്കരുതെന്ന് മാത്രമാണ് ഖൂർബാനോട് ആവശ്യപ്പെട്ടത്. തന്റെ രണ്ട് മക്കളേയും പോലെ നിരവധി കുട്ടികളാണ് അഫ്ഗാനിലുള്ളത്. നിരവധി കുടുംബം അവരുടെ മക്കളെ ഇത്തരത്തിൽ വിറ്റിട്ടുണ്ട്. ഇനി ആർക്കും ഇത്തരത്തിലെ സ്ഥിതി വരാതിരിക്കാനാണ് ഇവയെല്ലാം താൻ വെളിപ്പെടുത്തിയതെന്നും മാലിക് അഭിമുഖത്തിൽ പറഞ്ഞു.
Comments