ബെയ്ജിംഗ്: അവശ്യ സാധനങ്ങൾ സംഭരിക്കാൻ ആഹ്വാനം ചെയ്തതിന് പിന്നാലെ പരിഭ്രാന്തിയിലായി ചൈനയിലെ ജനങ്ങൾ. കൊറോണ വ്യാപനവും, കാലാവസ്ഥാ വ്യതിയാനവും, വൈദ്യുതി പ്രതിസന്ധിയും, ഇന്ധന ക്ഷാമവുമെല്ലാം ചൈനയിൽ രൂക്ഷമായിക്കുകയാണ്. അടുത്ത ആഴ്ച്ച ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നതതല യോഗം ചേരുന്നുണ്ട്. യോഗത്തിൽ പ്രതിസന്ധികൾ ചർച്ചയാകുമെന്നാണ് സൂചന.
കടുത്ത നിയന്ത്രണങ്ങളിലേക്ക് ചൈനീസ് സർക്കാർ കടന്നേയ്ക്കുമെന്നാണ്. സർക്കാരിന്റെ വാണിജ്യവകുപ്പിന്റെ വെബ്സൈറ്റിൽ അവശ്യസാധനങ്ങൾ സംഭരിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. നിത്യജീവിതത്തിനും അടിയന്തര ആവശ്യങ്ങൾക്കും ഉപയോഗിക്കാനുള്ള അവശ്യവസ്തുക്കൾ ശേഖരിച്ചുവെയ്ക്കണമെന്നാണ് നിർദ്ദശം.
അവശ്യസാധനങ്ങളുടെ വിതരണം ഉറപ്പുവരുത്തണമെന്ന് അധികൃതരോടും നിർദ്ദേശിച്ചിരുന്നു. എന്നാൽ രാജ്യത്തെ പ്രതിസന്ധിയെക്കുറിച്ചൊന്നും തന്നെ നോട്ടീസിൽ പരാമർശമില്ല. കൊറോണയ്ക്ക് പുറമെ വെള്ളപ്പൊക്കവും വേനലും കഴിഞ്ഞ രണ്ട് വർഷമായി ചൈനയെ ബാധിക്കുന്നുണ്ട്. ഇത് കാർഷികരംഗത്തെ ബാധിക്കുകയും അവശ്യസാധനത്തിന്റെ വില കുതിച്ചുയരുന്നതിന് കാരണമാവുകയും ചെയ്തിരുന്നു.
തായ്വാനുമായുള്ള യുദ്ധത്തിനായുള്ള തയ്യാറെടുപ്പാണെന്നും സൂചനകളുണ്ട്. അതേസമയം ഇക്കാര്യം ചൈനീസ് അധികതർ നിഷേധിച്ചിട്ടിണ്ട്. ഇതുസംബന്ധിച്ച് ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. പരിഭ്രാന്തിയിലായ ഒരുകൂട്ടം ജനങ്ങൾ സാധങ്ങൾ വാങ്ങിക്കൂട്ടുകയാണ്. മാർക്കറ്റുകളിലും പൊതു നിരത്തുകളിലുമെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
Comments