തിരുവനന്തപുരം : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമായുള്ള ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറക്കാൻ അനുമതി നൽകിയതിനെതിരെ കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ.അനുമതി നൽകിയതിൽ അന്വേഷണം വേണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.സർക്കാർ ഒളിച്ചുകളി നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞുകൊണ്ടുള്ള നാടകമാണ് ഇതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.ആഭ്യന്തര വകുപ്പ് അറിയാതെ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നത് അങ്ങേയറ്റം മോശമായ കാര്യമാണ്.വകുപ്പ് മന്ത്രി അറിയാതെ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് സമൂഹത്തിന് ഗുണകരമല്ല.ഇത് അംഗീകരിക്കാനാവില്ലെന്ന അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനം മുഴുവൻ ആശങ്കയോടെ നോക്കി കാണുന്ന വിഷയമാണ് ബേബി ഡാം ബലപ്പെടുത്തി ഡാമിലെ ജലനിരപ്പ് വർദ്ധിപ്പിക്കാനുള്ള തമിഴ്‌നാടിന്റെ നീക്കം.എന്നാൽ ജലനിരപ്പ് ഉയർത്തുന്നതിനോട് വിയോജിപ്പാണ് കേരളത്തെ പൊതു സമൂഹത്തിനുള്ളത്. കേരളത്തിന്റെ പൊതു താൽപര്യത്തെ ഒറ്റുകൊടുക്കുന്ന നിലപാട് ആണ് സർക്കാരിന്റേതെന്ന് അദ്ദേഹം ആരോപിച്ചു.ഇതൊന്നും കണക്കിലെടുക്കാതെ തമിഴ്‌നാട് സർക്കാരിന്റെ ആവശ്യത്തിന് മുൻപിൽ വകുപ്പ് മന്ത്രി പോലും അറിയാതെ കള്ളക്കളി കളിക്കുനന്നതെന്ന് അദ്ദേഹം ആരോപിച്ചു.
്അതേതസമയം മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞിട്ടില്ലെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. അനുമതിയുടെ കാര്യം സർക്കാരോ തന്റെ ഓഫീസോ അറിഞ്ഞിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ശശീന്ദ്രൻ വ്യക്തമാക്കി. തുടർ നടപടി മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും അറിയിപ്പ് ലഭിച്ച ശേഷം അറിയിക്കും. ഉദ്യോഗസ്ഥൻ സർക്കാർ അറിയാതെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments