ദുബായ്: ടി 20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിൽ ഇന്ത്യൻ ടീം അണിഞ്ഞത് കറുത്ത ബാന്റ് അണിഞ്ഞ്.
കഴിഞ്ഞയാഴ്ച അന്തരിച്ച പ്രശസ്ത പരിശീലകൻ താരക് സിൻഹയോടുള്ള ആദരസൂചകമായാണ് അവസാന ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കറുത്ത ബാൻഡ് ധരിച്ചത്.
വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്, ശിഖർ ധവാൻ, ആശിഷ് നെഹ്റ എന്നിവരുൾപ്പെടെ ഇന്ത്യയുടെ മികച്ച ക്രിക്കറ്റ് താരങ്ങൾ സിൻഹയുടെ ശിഷ്യൻമാരാണ്. അന്തരിച്ച ദ്രോണാചാര്യ അവാർഡ് ജേതാവും പരിശീലകനുമായ താരക് സിൻഹയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് കറുത്ത ബാൻഡ് ധരിച്ചിരിക്കുന്നുവെന്ന് ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു.
ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ശനിയാഴ്ചയാണ് സിൻഹ മരിച്ചത്. അദ്ദേഹത്തിന് 71 വയസ്സായിരുന്നു. ആഭ്യന്തര, അന്താരാഷ്‌ട്ര ക്രിക്കറ്റ് രംഗത്ത് ഒട്ടേറെ പ്രഗൽഭ താരങ്ങളെ സൃഷ്ടിച്ച പരിശീലകനായിരുന്നു അദ്ദേഹം. ഡൽഹിയിലെ പ്രശസ്തമായ സോണറ്റ് ക്ലബ്ബിൻ സ്ഥാപകനായിരുന്നു സിൻഹ.
സുരീന്ദർ ഖന്ന, മനോജ് പ്രഭാകർ, അന്തരിച്ച രമൺ ലാംബ, അജയ് ശർമ്മ, അതുൽ വാസൻ, സഞ്ജീവ് ശർമ്മ എന്നിവർ അദ്ദേഹത്തിന്റെ ആദ്യകാല ശിഷ്യന്മാരാണ്.
Comments