കോഴിക്കോട്: ഭക്ഷണത്തിൽ മതം കലർത്തേണ്ടെന്ന എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിൽ വിളമ്പിയത് ഹലാൽ ഭക്ഷണം. ഭക്ഷണം വിശപ്പിനാണെന്നും അതിന് മതമില്ലെന്നുമാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം പറഞ്ഞത്. എന്നാൽ കോഴിക്കോട് സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിൽ ഹലാൽ ഭക്ഷണമാണ് ഡിവൈഎഫ്‌ഐക്കാർ ഒരുക്കിയത്. കൂടാതെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്ത് പന്നി ഇറച്ചിയും ഡിഐവൈഎഫ് വിളമ്പി.
ഹലാൽ ഭക്ഷണം എന്ന ബോർഡ് വെച്ചാണ് ഇവിടെ മുസ്ലീംങ്ങൾക്ക് ഭക്ഷണം വിളമ്പിയത്. ഹലാൽ ബോർഡ് വെച്ച് ഹോട്ടലുകളിൽ വേർതിരിവോടെ ഭക്ഷണ വിൽപ്പന നടത്തുന്നതിനെതിരെ പ്രതിഷേധിച്ച സംഘപരിവാറിനെ ചേദ്യം ചെയ്തുകൊണ്ടാണ് ഡിവൈഎഫ്‌ഐ ഫുഡ് സ്‌ട്രേറ്റ് സംഘടിപ്പിച്ചത്. മലബാർ ജില്ലകളിൽ പന്നി ഇറച്ചി ഫുഡ് സ്ട്രീറ്റിൽ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തിരുന്നു.
ഹലാൽ ബോർഡുള്ള ഹോട്ടലുകൾക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് ബിജെപിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് റഹീം പറഞ്ഞത്. നമ്മുടെ മാത്രം വീട്ടിലെ ഭക്ഷണം കഴിച്ചല്ല നമ്മൾ വളർന്നിട്ടുള്ളത്. ഭക്ഷണത്തിന് മതമില്ല. വിശപ്പ് മാറ്റാനുള്ളതാണ് ഭക്ഷണം, അതിന് വർഗ്ഗീയത ഇല്ല എന്നിങ്ങനെയൊക്കെയാണ് റഹീം പ്രസംഗത്തിൽ വിശദീകരിക്കുന്നത്.
ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘർപരിവാർ രാഷ്‌ട്രീയത്തിനെതിരെയാണ് തങ്ങളുടെ ഫുഡ് സ്ട്രീറ്റ് എന്നാണ് ഡിവൈഎഫ്ഐയുടെ ആഹ്വാനം. ഭക്ഷണത്തിൽ തുപ്പിയുള്ള ഹലാൽ സമ്പ്രദായത്തിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹത്തിൽ നിന്നും ഉയർന്നുവരുന്നത്. ഇതിനിടെയാണ് ഡിവൈഎഫ്ഐ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിപാടി സംഘടിപ്പിച്ചതും അവിടെ ഹലാൽ എന്ന ബോർഡ് തൂക്കി ആഹാരസാധനങ്ങൾ വിതരണം ചെയ്തതും.
Comments