കോഴിക്കോട് : സംസ്ഥാനത്ത് ഹലാൽ ഭക്ഷണ സമ്പ്രദായവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾക്കെതിരെ സ്പീക്കർ എം.ബി രാജേഷ്. കോഴിക്കോട് മാദ്ധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോൾ നടക്കുന്ന ഹലാൽ ചർച്ചകൾ അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹലാൽ ചർച്ചകൾ കേരളീയ സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കും. അതിനാൽ ഇത്തരം ചർച്ചകൾ അവസാനിപ്പിക്കണം. വിഷയം ഉയർത്തിക്കൊണ്ടുവരുന്നതുതന്നെ തെറ്റാണെന്നും എംബി രാജേഷ് കൂട്ടിച്ചേർത്തു.
ഭക്ഷണത്തിൽ മതം കലർത്തുന്ന ഹലാൽ സമ്പ്രദായത്തിനെതിരെ നിലവിൽ രൂക്ഷ വിമർശനമാണ് കേരള സമൂഹത്തിൽ നിന്നും ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ചർച്ചകൾ അനാവശ്യമാണെന്ന സ്പീക്കറുടെ പ്രതികരണം. ഹലാൽ സമ്പ്രദായത്തെ പിന്തുണയ്‌ക്കുന്ന സിപിഎം നിലപാടിനെതിരെയും വിമർശനം ശക്തമാണ്.
Comments