ന്യൂഡൽഹി:ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്‌ട്ര വിമാനസർവ്വീസ് പുനരാരംഭിക്കാനുള്ള തീരുമാനവും യാത്രക്ക് നൽകിയ ഇളവും പുന:പരിശോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഒമിക്രോണിനെതിരെ ജാഗ്രത കടുപ്പിക്കാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്.
രാജ്യാന്തര വിമാനങ്ങൾ പ്രധാനമായും അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവ കൃത്യമായി പരിശോധിക്കാനും മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി പരിശോധനകൾ നടത്താനും നിർദ്ദേശമുണ്ട്.
ആഭ്യന്തര സെക്രട്ടറി അജയ് ബെല്ലയുടെ നേതൃത്വത്തിൽ നടന്ന അടിയന്തര യോഗത്തിലാണ് നിർണായക തീരുമാനം. ഒമിക്രോൺ ഭീതി പടർത്തിയ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരയോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്ത്ര സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം നടന്നത്.
കഴിഞ്ഞ ദിവസം രാജ്യത്തെ മുഴുവൻ അന്താരാഷ്‌ട്ര വിമാന സർവീസുകളും പുന:രാരംഭിക്കാൻ തീരുമാനിച്ചിരുന്നു.വാണിജ്യവിമാനങ്ങൾ ഡിസംബർ 15 മുതൽ സർവീസ് പുനരാരംഭിക്കാനാണ് തീരുമാനമായിരുന്നത്.നിയന്ത്രണമുള്ള 14 രാജ്യങ്ങൾ ഒഴികെ മറ്റെല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസുകൾ പുനരാരംഭിക്കാനായിരുന്നു തീരുമാനം.
Comments