തിരുവനന്തപുരം: സംസ്ഥാനത്ത് ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ട് വീണ്ടും എസ്ഡിപിഐ തീവ്രവാദികളുടെ അക്രമശ്രമം. തിരുവനന്തപുരം പൂജപ്പുരയിലാണ്
ആർഎസ്എസ് പ്രവർത്തകനെ എസ്ഡിപിഐ തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം നടത്തിയത്. പാലക്കാട്ടെ സഞ്ജിത്തിന്റെ കൊലപാതക ചർച്ചകൾ അവസാനിക്കും മുൻപാണ് വീണ്ടും എസ്ഡിപിഐയുടെ പ്രകോപനം.
പൂജപ്പുര ഉപനഗർ കാര്യവാഹിന് നേരെയാണ് ആക്രമണം ഉണ്ടായത്. വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ബൈക്കിൽ ഓഫീസിലെത്തിയ ഇദ്ദേഹത്തെ പിൻതുടർന്ന് വൈകിട്ട് അഞ്ചംഗ സംഘം വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി സ്വകാര്യ സ്ഥാപനത്തിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. രണ്ട് ബൈക്കുകളിലെത്തിയ തീവ്രവാദികൾ ഓഫീസിലെ സഹപ്രവർത്തകരെ കണ്ട് കൃത്യം നടത്താതെ പിന്തിരിയുകയായിരുന്നു. ഒരു ബൈക്കിൽ രണ്ട് പേരും സ്കൂട്ടറിൽ മൂന്ന് പേരുമാണ് എത്തിയത്.
പൂജപ്പുര മേഖലയിൽ കഴിഞ്ഞ കുറച്ച് നാളുകളായി എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആർഎസ്എസ് പ്രവർത്തകരെ തെരഞ്ഞുപിടിച്ച് അകാരണമായി അക്രമിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഉപനഗർ കാര്യവാഹിന് നേരെയും അക്രമശ്രമം ഉണ്ടായത്.
സംഭവത്തിൽ പൂജപ്പുര പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം
തുടർച്ചയായി എസ്ഡിപിഐ ക്രിമിനൽ സംഘം പ്രദേശത്ത് അക്രമം നടത്തിയിട്ടും പോലീസ് വിഷയത്തിൽ മൗനം പാലിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.
Comments