മുംബൈ: ഐ.പി.എൽ ഓപ്പൺ ബിഡിന് മുൻപായി നിലനിർത്താനുദ്ദേശിക്കുന്ന താരങ്ങ ളെപ്പറ്റി സൂചനകൾ പുറത്തുവിട്ട് ടീമുകൾ. ഇന്ന് രാത്രി 12 മണിവരെയാണ് അവസാന ലിസ്റ്റ് സമർപ്പിക്കാനുള്ള സമയം. ഏവരും പ്രതീക്ഷിച്ച പോലെ ധോണിയേയും വിരാട് കോഹ് ലിയേയും രോഹിത് ശർമ്മയേയും ഋഷഭ്പന്തിനേയും സഞ്ജുവിനേയും ചെന്നൈയും ബാംഗ്ലൂരും മുംബൈയും ഡൽഹിയും രാജസ്ഥാനും കൈവിടില്ലെന്നുറപ്പായി.
പുറത്തുവന്ന ഏകദേശ പട്ടികയിലിൽ പ്രമുഖ ഇന്ത്യൻ താരമായ ബുംമ്രയ്‌ക്കൊപ്പം ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്വെല്ലുമുണ്ട്. രണ്ട് പുതിയ ടീമുകൾ കൂടി എത്തിയതോടെ പത്തു ടീമുകളാണ് 2022 സീസണലിലുണ്ടാവുക. ഇതോടെ താരങ്ങളെ ആരൊക്കെ റാഞ്ചുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. രണ്ടു വിദേശതാരങ്ങളെയുൾപ്പടെ നാലുപേരെയാണ് നിലവിലെ എട്ടു ടീമുകൾക്ക് നിലനിർത്താനാവുക.
സീസണിൽ ഏറെ ശ്രദ്ധനേടുക ധോണി എന്ന ഇതിഹാസ താരമാകും. ക്രിക്കറ്റ് താരമെന്ന നിലയിൽ തന്റെ അവസാന സീസണാണ് കളിക്കുക എന്ന് ധോണി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ നിലവിൽ ചാമ്പ്യന്മാരായി ചെന്നൈ മാറിയതോടെ മികച്ച താരങ്ങളെ ടീം കൈവിടില്ലെന്നാണ് സൂചന. മികച്ച ഓൾറൗണ്ടറായ ഋതുരാജ് ഗേക്വാദും, രവീന്ദ്രജഡേജയും, ഇംഗ്ലീഷ് ആൾറൗണ്ടർ മൊയീൻ അലിയും ടീമിലെ അവിഭാജ്യ ഘടകമാണ്.
കൊൽക്കത്തസൂപ്പർ ഓപ്പണറായ വെങ്കിടേശ് അയ്യരേയും വിൻഡീസ് താരം സുനിൽ നരൈനേയും കൂടെ നിർത്താനാണ് സാദ്ധ്യത. കെയിൻ വില്യംസണിലാണ് സൺറൈസേഴ്‌സിന് പ്രതീക്ഷ. മുംബൈ രോഹിതിനും ബൂമ്രയ്‌ക്കുമൊപ്പം ആരെന്ന് ഉറപ്പിച്ചിട്ടില്ല. ഡൽഹി ഋഷഭിനൊപ്പം ശ്രേയസ്സ് അയ്യരെ പരിഗണിക്കുമോ അതോ ഓപ്പൺ ബിഡ്ഡിലേക്ക് നൽകുമോ എന്ന് കണ്ടറിയണം. അതേ സമയം പൃഥ്വി ഷാ സ്ഥാനം ഉറപ്പിക്കുകയാണ്.
Comments