സംസ്ഥാനത്ത് വർധിച്ചു വരുന്ന തീവ്രവാദപ്രവർത്തനങ്ങൾ ഫുട്ബോൾ ടർഫുകളിലേക്കും വ്യാപിക്കുന്നതായി സൂചന.സമീപ കാലത്ത് പാതയോരങ്ങളിൽ സംസ്ഥാന വ്യാപകമായി സിന്തറ്റിക് ടർഫുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.സംശയാസ്പദമായി പ്രവർത്തിക്കുന്ന ചില ടർഫുകളുടെ വിവരങ്ങൾ കേന്ദ്ര സംസ്ഥാന രഹസ്യാനേഷണ ഏജൻസികൾ ശേഖരിക്കുന്നതായി വിവരമുണ്ട്
നാടുറങ്ങുമ്പോഴാണ് പലയിടത്തും ടർഫുകൾ ഉണരുന്നത്.പുലരുവോളം പ്രവർത്തിക്കുന്ന ഇത്തരം ചില ടർഫുകൾ തീവ്രവാദ സംഘടനകൾ കേന്ദ്രങ്ങളാക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
യുവാക്കളും,വിദ്യാർത്ഥികളും കൂട്ടമായെത്തുന്ന ചില ടർഫുകൾ മയക്ക് മരുന്ന് മാഫിയകൾ ഉപയോഗപ്പെടുത്തുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.ടർഫിലെത്തുന്ന കൗമാരക്കാരായ വിദ്യാർഥികളിൽ പലരും മയക്ക് മരുന്നുപയോഗിക്കാൻ തുടങ്ങിയതായി ശ്രദ്ധയിൽ പെട്ടതോടെ പോലീസും നടപടികൾ ശക്തമാക്കുകയാണ്.ടർഫുകൾ രാത്രി പത്ത് മണിക്ക് ശേഷം പ്രവർത്തിക്കാൻ പാടില്ലെന്ന് വ്യക്തമാക്കി വയനാട് ജില്ലാ പോലീസ് മേധാവി കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിരുന്നു.ഉത്തരവ് ലംഘിക്കുന്ന ടർഫ് നടത്തിപ്പുകാർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.അതെ സമയം പോലീസ് നടപടിക്കെതിരെ ചില മാവോയിസ്റ്റ് പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി രംഗത്തുണ്ട്.വയനാട് പോലുള്ള ജില്ലകളിൽ മാവോയിസ്റ്റുകളും,ഇസ്ലാമിക സംഘടനകളും ഒരുമിച്ചു പ്രവർത്തിക്കുന്നതായുള്ള റിപ്പോർട്ടുകൾ നിലനിൽക്കെ മാവോയിസ്റ്റ് സംഘടനകളുടെ ടർഫ് വിഷയത്തിലുള്ള നിലപാട് സംശയാസ്പദമാണ്.
കായിക പരിശീലനം എന്ന പേരിൽ ഒത്തു ചേരുന്നതിനാലും,പൊതു സ്ഥലത്തായതിനാലും സംശയത്തിനിടയുണ്ടാവില്ല,പോലീസ് നിരീക്ഷണമുണ്ടാവില്ല.ഇതാണ് വിധ്വംസക ശക്തികൾ ടർഫുകൾ കേന്ദ്രീകരിക്കാൻ കാരണമെന്നാണ് പോലീസ് കരുതുന്നത്.ആശയങ്ങൾ പങ്കിടാനും,രഹസ്യങ്ങൾ കൈമാറാനും ടർഫുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്.ടർഫുകളിൽ എത്തുന്ന യുവാക്കളെ തീവ്രവാദ ആശയത്തിലേക്ക് ആകർഷിക്കാൻ ശ്രമം നടക്കുന്നതായും വിവരമുണ്ട്.കൊറോണ കാലമായിരുന്നിട്ടും കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് നിരവധി ടർഫുകൾ പുതുതായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.ഇതിൽ ഏറിയ പങ്കും മലബാർ മേഖലയിൽ ആണ്.
മൈതാനങ്ങളുടെ അപര്യാപ്തതയും,സ്ഥല പരിമിതിയുമുള്ള നഗര പ്രദേശങ്ങളിൽ ടർഫുകളുടെ വരവിനെ പ്രതീക്ഷയോടെയാണ് ജനങ്ങൾ വരവേറ്റത് എന്നാൽ ഇതും തീവ്രവാദികൾ ലക്ഷ്യം വയ്ക്കുന്ന വിവരം ആശങ്കപ്പെടുത്തുന്നതാണ്.ടർഫ് നടത്തിപ്പുകാരെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര രഹസ്യാനേഷണ ഏജൻസികൾ ശേഖരിക്കുന്നുണ്ട്.സുരക്ഷാ ഭീഷണി ഉയർത്തുന്നതിനാൽ സംസ്ഥാനത്തെ മുഴുവൻ ടർഫുകൾക്കും നിയന്ത്രണം കൊണ്ട് വരാൻ സർക്കാർ ആലോചിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
Comments