പത്തനംതിട്ട:ശബരിമല തീർത്ഥാടനം ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും തീർത്ഥാടനത്തിന്റെ ഭാഗമായുള്ള ശരം കുത്തിയിൽ ശരക്കോൽ സമർപ്പിക്കുന്നത് പുനരാരംഭിച്ചില്ല.വിശ്വാസത്തിന്റെ ഭാഗമായുള്ള ശരക്കോൽ സമർപ്പണം പുനരാരംഭിക്കാത്തത് ആചാര ലംഘനമെന്ന് ഭക്തർ ചൂണ്ടിക്കാട്ടി.
സന്നിധാനത്ത് കന്നി അയ്യപ്പൻമാർ എത്തുമ്പോൾ നടത്തുന്ന പ്രധാന വഴിപാടാണ് ശരംകുത്തി ആൽത്തറയിൽ ശരക്കോൽ സമർപ്പിക്കുന്നത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തീർത്ഥാടകരെ ശരംകുത്തി വഴി കടത്തിവിടുന്നത് നിർത്തി വെച്ചിരിക്കുകയാണ്.വഴിപാട് സമർപ്പിക്കുന്നതിന് വേണ്ടി നിരവധി പേരാണ് എത്തുന്നത്.കഴിഞ്ഞ തീർത്ഥാടനകാലം മുതലാണ് ഈ വഴിപാടിന് നിയന്ത്രണം വന്നത്.പരമ്പരാഗതമായ ആചാരം പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്
മരക്കുട്ടത്ത് നിന്നും ശരംകുത്തിയിലേക്കുള്ളപരമ്പരാഗത പാത വഴിയുള്ള യാത്രക്ക് നിയന്ത്രണം വന്നതോടെ പാതയുടെ നവീകരണവും മോഡിപിടിപ്പിക്കലും നിർത്തിവച്ചിരിക്കുകയണ്. മണ്ഡല പൂജാദിവസവും മകരവിളക്ക് ദിവസങ്ങളിലും തിങ്ങിനിറയുന്ന വഴികൾ എല്ലാം കാട് മൂടികിടക്കുകയാണ്
Comments