തിരുവനന്തപുരം; കേരളത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. സംസ്ഥാനത്ത് കൊറോണ ബാധിക്കാത്ത അനവധിയാളുകൾ ഉള്ളതുകൊണ്ടാണ് പോസിറ്റീവ് കേസുകൾ എപ്പോഴും ഉയർന്ന് നിൽക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊറോണ വ്യാപനം ഇവിടെ കൂടുതലാണെന്ന് ചിലർ പറയുന്നു. രോഗം ബാധിക്കാത്ത ഒരുപാട് പേർ ഇവിടെയുണ്ട്. അതുകൊണ്ടാണ് കൊറോണ നിരക്ക് ഉയർന്ന് നിൽക്കുന്നത്. എല്ലായിടത്തും കൊറോണ ബാധ കൂടുതലായി നിന്നപ്പോൾ കേരളം പ്രതിരോധം തീർത്തു. കുറ്റപ്പെടുത്തുന്നവരുടെ ലക്ഷ്യം വേറെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ സജ്ജമായതിനാലാണ് രോഗവ്യാപനം പിടിച്ചുനിർത്താനായതെന്നും കുറഞ്ഞ മരണനിരക്കെന്നും അവകാശപ്പെട്ട മുഖ്യമന്ത്രി വാക്‌സിനെടുക്കാത്തവർ രോഗികളായാൽ ചെലവ് സ്വയം വഹിക്കണമെന്നും ആവശ്യപ്പെട്ടു. വാക്‌സിനെടുക്കാത്ത അദ്ധ്യാപകർ പ്രതിരോധ കുത്തിവെയ്പ്പിന് തയ്യാറാകണം. ഡിസംബർ പകുതിയോടെ രണ്ടാം ഡോസ് പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments