ലക്‌നൗ : ഉത്തർപ്രദേശിൽ ഭാര്യയെ നിർബന്ധിത മത പരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്. സുൽത്താൻപൂർ സ്വദേശി ഫഹീമാണ് അറസ്റ്റിലായത് . തന്നെ ഭർത്താവ് ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുന്നതായി കാണിച്ച് ഭാര്യ പ്രതിഭ സോണി പോലീസിൽ പരാതി നൽകയിരുന്നു. ഇതിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ മാസം 28 നായിരുന്നു പ്രതിഭ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഏഴ് മാസം ഗർഭിണിയായ തന്നെ ഭർത്താവ് ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പോലീസിൽ പരാതി നൽകിയത്. മറ്റൊരു വിവാഹം കഴിച്ച് ഫഹീം തന്നെ വഞ്ചിച്ചെന്നും യുവതി പരാതിയിൽ പറയുന്നു.
പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018 ലായിരുന്നു ഫഹീമിന്റെയും പ്രതിഭയുടെയും വിവാഹം. പ്രണയിക്കുമ്പോൾ നിരവധി തവണ ഫഹീം യുവതിയെ ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും, പല തവണ യുവതി ഗർഭിണിയാകുകയും ചെയ്തിരുന്നു. എന്നാൽ ഗർഭിണിയാകുമ്പോഴെല്ലാം ഇയാൾ യുവതിയെ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് ഇരയാക്കുകയായിരുന്നു.
ഉടൻ തന്നെ വിവാഹം കഴിക്കാൻ യുവതി ആവശ്യപ്പെട്ടപ്പോഴെല്ലാം സഹോദരിയുടെ വിവാഹം കഴിയാത്തത് ചൂണ്ടിക്കാട്ടി ഫഹീം ഒഴിഞ്ഞു മാറി. എന്നാൽ നിരന്തര സമ്മർദ്ദത്തെ തുടർന്ന് 2018 ൽ
ആര്യ സമാജ് ക്ഷേത്രത്തിൽവെച്ച് ഫഹീൻ പ്രതിഭയെ വിവാഹം ചെയ്യുകയായിരുന്നു. ഇതിന് ശേഷവും യുവതി ഗർഭിണിയായി. എന്നാൽ വീണ്ടും ഫഹീം യുവതിയെ നിർബന്ധിത ഗർഭഛിദ്രത്തിന് ഇരയാക്കുകയായിരുന്നു.
രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം യുവതി ഈ വർഷം വീണ്ടും ഗർഭിണിയായി. എന്നാൽ കുഞ്ഞിനെ സ്വീകരിക്കണമെങ്കിൽ ഇസ്ലാം മതം സ്വീകരിക്കണമെന്ന് പ്രതിഭയോട് ഇയാൾ ആവശ്യപ്പെടുകയായിരുന്നു. ഇത് ചോദ്യം ചെയ്ത യുവതിയെ ഇയാൾ മർദ്ദിച്ചു. തുടർന്ന് പ്രതിഭ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു.
ഇതിനിടെ ഫഹീം മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
Comments