ന്യൂയോർക്ക് : അമേരിക്കയിലെ കെന്റുക്കിയിൽ കനത്ത ആൾ നാശം വിതച്ച് കൊടുങ്കാറ്റ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 50 പേരാണ് ഇതുവരെ മരിച്ചത്. കെന്റുക്കി ഗവർണർ അൻഡേയ് ബെഷെർ ആണ് ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്ച മുതൽ ശനിയാഴ്ച രാവിലെവരെയുള്ള കണക്കുകളാണ് ഗവർണർ പുറത്തുവിട്ടിരിക്കുന്നത്. ദുരന്ത ബാധിത മേഖലകളിൽ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മരണവുമായി ബന്ധപ്പെട്ട പ്രാഥമിക വിവരം മാത്രമാണ് ഗവർണർ പുറത്തുവിട്ടിരിക്കുന്നത്. രക്ഷാ പ്രവർത്തനം പൂർത്തിയാകാത്ത സാഹചര്യത്തിൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
പടിഞ്ഞാറൻ കെൻഡുക്കിയിലെ മേയ്ഫീൽഡിലാണ് കൊടുങ്കാറ്റ് കൂടുതൽ നാശം വിതച്ചിരിക്കുന്നത്. ഇവിടെ ഒരു മെഴുകുതിരി നിർമ്മാണ ഫാക്ടറിയ്‌ക്കുള്ളിൽ 110 പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഫാക്ടറിയ്‌ക്കുള്ളിൽ കുടുങ്ങിയ പലരുടെയും ജീവൻ നഷ്ടമായെന്നാണ് വിവരം. ടെന്നിസ്സേയിൽ കൊടുങ്കാറ്റിനെ തുടർന്ന് മൂന്ന് പേർ മരിച്ചു. മൊനെറ്റെയിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Comments