പാറ്റ്ന : ബീഹാറിൽ തെരഞ്ഞെടുപ്പിൽ അനുകൂലമായി വോട്ട് ചെയ്യാൻ വിസമ്മതിച്ച യുവാക്കളോട് സ്ഥാനാർത്ഥിയുടെയും കൂട്ടാളികളുടെയും ക്രൂരത. മർദ്ദിച്ച അവശരാക്കിയ ശേഷം തുപ്പൽ നക്കിച്ചു. അരുരാഗ്ബാദിലെ സൻഗനാ ഗ്രാമത്തിലാണം സംഭവം.
ഗ്രാമവാസിയായ അനിൽ കുമാർ, മഞ്ജിത്ത് കുമാർ എന്നിവർക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വോ്ട്ടുചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാർത്ഥി ബൽവന്ത് സിംഗും കൂട്ടാളികളും യുവാക്കളെ സമീപിച്ചു. എന്നാൽ വോട്ട് ചെയ്യില്ലെന്നും, അത് തങ്ങളുടെ ഇഷ്ടമാണെന്നും യുവാക്കൾ പറഞ്ഞു. തുടർന്ന് കൂട്ടാളികൾ മർദ്ദിക്കുകയായിരുന്നു.
മർദ്ദിച്ച് അവശരാക്കിയ ശേഷം ഇരുവരെയും കൊണ്ട് കൂട്ടാളികൾ ബൽവന്തിന്റെ തുപ്പൽ നക്കിച്ചു. ഇതിന് പുറമേ യുവാക്കളെ മുട്ടുകുത്തി നിർത്തുകയും അപമാനിക്കുകയും ചെയ്തു. സംഭവത്തിൽ യുവാക്കൾ നൽകിയ പരാതിയിൽ ബൽവന്തിനെയും,കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം യുവാക്കളെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ ബൽവന്ത് സിംഗിന്റെ കൂട്ടാളികളിൽ ഒരാൾ വീഡിയോയിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Comments