ശബരിമല:നിലക്കൽ-പമ്പ സർവീസ് നടത്തുന്ന ഭൂരിഭാഗം ബസ്സുകൾക്കും ഇൻഷുറൻസ് ഇല്ല.പൊതു പ്രവർത്തകനും,ബിജെപി നേതാവുമായ പി രാജീവാണ് ഞെട്ടിക്കുന്ന വിവരം തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പുറത്തു വിട്ടിരിക്കുന്നത്
തീർത്ഥാടനത്തിനെത്തുന്ന ഭക്തർ നിലക്കലിൽ നിന്ന് പമ്പയിലേക്കും,തിരിച്ചും യാത്ര ചെയ്യാൻ ആശ്രയിക്കുന്നത് കെഎസ്ആർടിസി ബസ്സുകളെയാണ്.പമ്പയിൽ നിന്ന് നിലക്കലിലേക്കുള്ള ദൂരമായ പതിനെട്ട് കിലോമീറ്റർ യാത്ര ചെയ്യാൻ അയ്യപ്പന്മാരിൽ നിന്നും അമ്പത് രൂപയാണ് കെഎസ്ആർടിസി ഈടാക്കുന്നത്.ഈ പകൽക്കൊള്ള അവസാനിപ്പിക്കണമെന്ന ഭക്തരുടെ ആവശ്യം സർക്കാർ ചെവിക്കൊള്ളുന്നില്ല.എന്നാൽ സർക്കാർ ബസ്സുകൾക്ക് ഇൻഷുറൻസും ഇല്ലെന്ന വിവരം അതീവ ഗുരുതരമാണ്.
ശബരിമല ദർശനത്തിനിടെ പമ്പ,നിലക്കൽ എന്നിവിടങ്ങളിൽ നിന്നും പകർത്തിയ ബസ്സുകളുടെ ദൃശ്യങ്ങൾ,’എം പരിവാഹനിൽ'(mParivahan)നിന്നും എടുത്ത ബസ്സുകളുടെ ഇൻഷുറൻസ് വിവരം എന്നിവ പങ്കു വെച്ചാണ് വിവരാവകാശ പ്രവർത്തകൻ കൂടിയായ പി രാജീവ് സർക്കാരിന്റെ അനാസ്ഥ പുറത്തു കൊണ്ട് വന്നിരിക്കുന്നത്.താൻ കണ്ട പതിനാറോളം കെഎസ്ആർടിസി ബസ്സുകൾക്ക് ഇൻഷുറൻസ് ഇല്ലെന്നും ശബരിമല തീർത്ഥാടകർക്കെതിരെ സർക്കാർ സ്പോൺസേർഡ് മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും കേരളശ്ശേരി പഞ്ചായത്ത് മെമ്പർ കൂടിയായ രാജീവ് ആരോപിക്കുന്നു
ഇൻഷൂറൻസ് ഇല്ലാത്ത വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് കുറ്റകരവും,അപകടം സംഭവിച്ചാൽ യാത്രക്കാർക്ക് യാതൊരു വിധത്തിലുള്ള ഇൻഷുറൻസ് തുകയും ലഭിക്കില്ലെന്നുമിരിക്കെയാണ്,കൊടും വളവും,അപകടവും, പതിയിരിക്കുന്ന കാനന പാതയിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നത്.
ശബരി മല പാതയിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സുകളുടെ അവസ്ഥ ഇതായിരിക്കെ,
കേരളത്തിലെ മുഴുവൻ കെഎസ്ആർടിസി ബസ്സുകളുടെയും ഇൻഷൂറൻസ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Comments