ഡൽഹി:പോപ്പുലർഫ്രണ്ട് നേതാവ് സിദ്ധിഖ് കാപ്പൻ പ്രതി ചേർക്കപ്പെട്ട തീവ്ര വാദക്കേസ് മഥുര കോടതിയിൽ നിന്ന് ലക്‌നൗവിലെ പ്രത്യേക എൻ ഐ എ കോടതിയിലേക്ക് മാറ്റി.രാജ്യ ദ്രോഹ പ്രവർത്തനം,യുഎപിഎ,വകുപ്പുകൾ ചുമത്തിയാണ് യു പി പോലീസ് സിദ്ധിഖ് കാപ്പനെ അറസ്റ് ചെയ്തത്.
എൻഐഎ നിയമത്തിലെ 22 വകുപ്പ് പ്രകാരം ലക്‌നൗവിൽ പ്രത്യേക കോടതി സജ്ജീകരിച്ചിട്ടുണ്ടെന്നും വിചാരണ അങ്ങോട്ടേക്ക് മാറ്റണമെന്നും കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ മഥുര അഡിഷണൽ സെഷന്സ് ജഡ്ജ് അനിൽ കുമാർ പാണ്ഡെ കോടതി മാറ്റം അനുവധിക്കുയായിരുന്നു.ഇനി വിചാരണ നടക്കുക ലക്നൗവിലെ പ്രത്യേക കോടതിയിൽ ആയിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
സിദ്ധിഖ് കാപ്പൻ ഉൾപ്പെടെ നാലുപേരെ യുപി പോലീസ് 2020 ഒക്ടോബറിലാണ് തീവ്രവാദ ബന്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തത്.ഉത്തർ പ്രദേശിലെ ഹത്രാസിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു അറസ്റ്റ്.ഹത്രാസിൽ കലാപം ഉണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു യാത്രയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ,വർഗീയ കലാപത്തിനായുള്ള ഫണ്ടിങ് എന്നിവയും സിദ്ധിഖ് കാപ്പൻ നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.മാദ്ധ്യമ പ്രവർത്തനത്തിന്റെ മറവിൽ ആയിരുന്നു പോപുലർ ഫ്രണ്ട് പ്രവർത്തകൻ ആയ സിദ്ധിഖ് കാപ്പന്റെ പ്രവർത്തനം.
കാപ്പനൊപ്പം പിടിയിലായ,കാംപസ് ഫ്രണ്ട് ദേശീയ ഖജാന്‍ജിയും യുപി സ്വദേശിയുമായ അഥീഖുർ റഹ്മാൻ,കാംപസ് ഫ്രണ്ട് ഡൽഹി സംസ്ഥാന സെക്രട്ടറി മസൂദ് അഹമ്മദ്,പോപ്പുലർ ഫ്രണ്ട് നേതാവ് ആലം എന്നിവർക്കെതിരെയും യുഎപിഎ,രാജ്യദ്രോഹക്കേസുകൾ ചുമത്തിയിട്ടുണ്ട്
Comments