കാസർകോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചുമറ്റം ജോൺ ആണ് മരിച്ചത്. ബളാൽ അത്തിക്കടവിലെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പിൽവെച്ച് നവംബർ ഒന്നിനാണ് ജോണിന് കാട്ടുപന്നിയുടെ കുത്തേറ്റത്.
ഒന്നരമാസത്തോളം കാലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോൺ. ഷിജുവിന്റെ വീട്ടിൽ കാട്ടുപന്നി ശല്യം രൂക്ഷമായിരുന്നു. ഇത് പരിഹരിക്കാൻ തോക്കിന് ലൈസൻസുള്ള ജോണിനെ വിളിക്കുകയായിരുന്നു. ഷിജുവിന്റെ വീട്ടിലെത്തിയ ജോണിന് കാട്ടുപന്നിയെ നേരിടാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റു.
കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പിരിക്കേറ്റ ജോണിനെ ഉടൻ തന്നെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ഒന്നരമാസത്തോളം ചികിത്സയിൽ കഴിഞ്ഞിരുന്ന ജോണിന്റെ ആരോഗ്യനില ഇന്നലെ വഷളാവുകയായിരുന്നു.
Comments