പാലക്കാട്:ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപെടുത്തിയ കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൂടി പോലീസ് പിടിയിൽ ആയി.
കൊലപാതകികൾക്ക് കൃത്യം നടത്താൻ വാഹനം നൽകുകയും,രക്ഷപ്പെടാൻ സഹായം നൽകുകയും ചെയ്ത
നസീർ പുളിയൻതെടി എന്ന പോപ്പുലർ ഫ്രണ്ടുകാരൻ ആണ് പിടിയിലായത്.കാമ്പ്രത്ത് ചള്ള സ്വദേശിയായ നസീർ ഒളിവിൽ കഴിയവേയാണ് പോലീസ് പിടികൂടിയത്.
സഞ്ജിത്തിനെ കൊലപ്പെടുത്തിയതിന് ശേഷം,കൊലപാതകത്തിനുപയോഗിച്ച കാർ തമിഴ്നാട്ടിൽ കൊണ്ട് പോയി പൊളിച്ചത് നസീർ ആണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ നവംബർ 15 നാണ് ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവേ,ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖയായിരുന്ന എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തിയത്.ഭാര്യയെ ബലമായി പിടിച്ചു വെച്ച ശേഷമാണ് പ്രതികൾ കൊലപാതകം നടത്തിയത്. കേസിൽ ഇത് വരെ മൂന്ന് പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.പോലീസ് -പോപുലർ ഫ്രണ്ട് ഒത്തു കളിയാണ് മുഴുവൻ പ്രതികളെയും അറസ്റ് ചെയ്യാൻ വൈകുന്നതിന് കാരണം എന്ന് ബി ജെ എപി ആരോപിച്ചിരുന്നു. പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കി,ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ പോലിസ് തീരുമാനിച്ചതിന് പിന്നാലെയാണ് ഒരു പ്രതി കൂടി പിടിയിൽ ആവുന്നത്.
Comments