ന്യൂയോർക്ക്: മുഴുവൻ ഇന്ത്യക്കാർക്കും പുതുവത്സരാശംസകൾ നേർന്ന് നീരജ് ചോപ്ര. ഒളിമ്പിക്‌സിലെ അത്‌ലറ്റിക്‌സിൽ ജാവലിൻ ത്രോയിൽ തന്റെ സുവർണ്ണ നേട്ടം ട്രാക്കിലെ ഇതിഹാസമായ മിൽഖാ സിംഗിന്റെ സ്വപ്‌ന സാക്ഷാത്കാരമാണെന്നും നീരജ് ചോപ്ര പറഞ്ഞു.
ലക്ഷക്കണക്കിന് യുവതാരങ്ങൾക്ക് ഒരു കാലഘട്ടത്തിൽ പ്രേരണയായ താരമാണ് മിൽഖാ സിംഗ്. ടോക്കിയോവിൽ ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങിക്കേൾക്കാൻ താൻ ഒരു കാരണമായി എന്നത് ഇന്നും ഒരു അഭിമാനമായി മനസ്സിൽ കിടക്കുന്നു. ഒരു കാലത്ത് മിൽഖാ സിംഗ് ഏറെ കൊതിച്ചതാണ് ഇത്തരം ഒരു സ്വർണ്ണ മെഡൽ. തന്റെ അവസാന കാലത്തും അദ്ദേഹം ഇന്ത്യൻ അത്‌ലറ്റുകൾ എന്നാണ് ഒരു സ്വർണ്ണമെഡൽ കൊണ്ടുവരിക എന്നാണ് ചോദിച്ചിരുന്നത്. 130 കോടി ജനങ്ങളേയും അദ്ദേഹം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ആ പ്രേരണയാണ് തനിക്ക് വലിയ നേട്ടം കൊയ്യാനാൻ സഹായിച്ചതെന്നും നീരജ് പറഞ്ഞു.
ടോക്കിയോ ഒളിമ്പിക്‌സിലെ സ്വർണ്ണ നേട്ടത്തിന് ശേഷം നാട്ടിൽ വിശ്രമത്തിലായിരുന്ന നീരജ് നിലവിൽ ജാവലിനിൽ അന്താരാഷ്‌ട്ര പരിശീലനത്തിനായി അമേരിക്കയിലാണുള്ളത്.















