ഡി.ലിറ്റ്; കേരളം രാഷ്ട്രപതിയെ അപമാനിച്ചുവെന്ന് വി. മുരളീധരൻ; എന്ത് അയോഗ്യതയെന്ന് വ്യക്തമാക്കണം; സർക്കാർ ഇടപെടലിൽ വിശദീകരണം വേണമെന്നും കേന്ദ്രമന്ത്രി
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഡി.ലിറ്റ്; കേരളം രാഷ്‌ട്രപതിയെ അപമാനിച്ചുവെന്ന് വി. മുരളീധരൻ; എന്ത് അയോഗ്യതയെന്ന് വ്യക്തമാക്കണം; സർക്കാർ ഇടപെടലിൽ വിശദീകരണം വേണമെന്നും കേന്ദ്രമന്ത്രി

Janam Web Desk by Janam Web Desk
Jan 1, 2022, 03:29 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: രാഷ്‌ട്രപതിക്ക് ഡി. ലിറ്റ് നിഷേധിച്ചതിലൂടെ കേരളം അദ്ദേഹത്തെ അപമാനിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. എന്ത് അയോഗ്യതയാണ് രാഷ്‌ട്രപതിക്കെന്ന് സർക്കാർ വ്യക്തമാക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേരള സർവ്വകലാശാലയ്‌ക്ക് സർക്കാർ നിർദ്ദേശം നൽകിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രപതിക്ക് ഓണററി ഡി. ലിറ്റ് നൽകണമെന്ന ചാൻസലർ കൂടിയായ ഗവർണറുടെ ശുപാർശ സർക്കാർ ഇടപെട്ട് അട്ടിമറിച്ചുവെന്നാണ് പുറത്തുവന്ന ആരോപണം. ഡി.ലിറ്റ് നൽകാൻ താൽപര്യമില്ലെന്ന് വൈസ് ചാൻസലർ ഗവർണറെ അറിയിക്കുകയായിരുന്നു. സിൻഡിക്കേറ്റിൽ പോലും ചർച്ച ചെയ്യാതെയായിരുന്നു സർക്കാരുമായി ഇക്കാര്യത്തിൽ കൂടിയാലോചന നടന്നത്.

സർവ്വകലാശാലയ്‌ക്ക് അത്തരമൊരു നിർദ്ദേശം നൽകിയിട്ടുണ്ടോയെന്ന്് മുഖ്യമന്ത്രി വ്യക്തമാക്കണം. പുറത്തുവന്ന വാർത്ത രാജ്ഭവൻ നിഷേധിച്ചിട്ടില്ലെന്നത് അത് ശരിവെക്കുന്നതിന് തുല്യമാണ്. അത്തരം സമീപനം ഉണ്ടായിട്ടുണ്ടെങ്കിൽ അത് തുറന്നുപറയാൻ സർക്കാർ തയ്യാറാകണം. എന്ത് അയോഗ്യതയുടെ പേരിലാണ് രാഷ്‌ട്രപതിക്ക് ഓണററി ഡി.ലിറ്റ് നിഷേധിക്കുന്നത് എന്ന് കേരളത്തിലെ ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്നുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.

ഡി.ലിറ്റ് നൽകുകയെന്നത് സർവ്വകലാശാലയുടെ വിവേചന അധികാരമാണ്. അതിലാർക്കും ഇടപെടാൻ അവകാശമില്ല. അതുകൊണ്ടു തന്നെ ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ടുവെന്നത് കേരളത്തിലെ പൊതുരംഗത്ത് അടുത്തിടെ ഉയർന്നുവന്ന ഗുരുതരമായ പ്ര്ശ്‌നം തെളിയിക്കുന്നതാണ്. സർവ്വകലാശാലകളിലെ വഴിവിട്ട സർക്കാർ ഇടപെടലിന് തെളിവാണിതെന്നും വി. മുരളീധരൻ പറഞ്ഞു.

രാഷ്‌ട്രപതിക്ക് ഡി.ലിറ്റ് നിഷേധിച്ചതുവഴി അവരുടെ ദളിത് സ്‌നേഹത്തിന്റെ കാപട്യം കൂടിയാണ് പുറത്തുവരുന്നത്. ഉള്ളിന്റെ ഉളളിൽ അധസ്ഥിതരോടും അധകൃതരോടുമുളള വിവേചന മനോഭാവം ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ് മനസിലാകുന്നത്.

ഗവർണറാണ് വിഷയത്തിൽ കുറ്റക്കാരൻ എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അദ്ദേഹത്തിന്റെ നാവ് മുഖ്യമന്ത്രിക്ക് കടം കൊടുത്തിരിക്കുകയാണോയെന്ന് വി. മുരളീധരൻ ചോദിച്ചു. ഇനിയെങ്കിലും അതിന് പകരം സർക്കാരിന്റെ ചട്ടവിരുദ്ധമായ നടപടികൾക്കെതിരെ ശബ്ദമുയർത്താനുളള ജനാധിപത്യപരമായ ഉത്തരവാദിത്വം പ്രതിപക്ഷ നേതാവ് നിർവ്വഹിക്കണമെന്നും വി. മുരളീധരൻ പറഞ്ഞു.

Tags: v.muraleedharanpresident ram nath kovindMINISTERD lit Kerala University
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

പഠിക്കാൻ എന്ന് പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു; ലഹരി ഉപയോ​ഗവും വിൽപ്പനയും;. യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

Latest News

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies