കൊച്ചി: യുവത്വം ലഹരിക്കടിമകളാവുന്നുവെന്ന് പഠനങ്ങളും വാർത്തകളുമാണ് തുടരെ തുടരെ പുറത്ത് വരുന്നത്. എന്നാൽ ഇതൊന്നും ഗൗനിക്കാതെ അധികൃതർ നടപടികളെടുക്കാതെ ഇരിക്കുന്നത്. മൗനസമ്മതം നൽകുന്നതിന് തുല്യമെന്ന രീതിയിലുള്ള വിവരങ്ങൾ പുറത്ത്.
എംഡിഎംഎ പോലുള്ള മാരക ലഹരിമരുന്നുകൾ ഉപയോഗിച്ചാലുണ്ടാകുന്ന അനുഭവം രസകരമാണെന്ന രീതിയിൽ ലഹരി ഉപയോഗത്തെ മഹത്വവൽക്കരിക്കുന്ന യൂട്യൂബ് ചാനലുകൾ കേരളത്തിൽ സജ്ജീവം.യൂട്യൂബ് ചാനലുകൾക്കെതിരെ വിമർശനമുയർന്നിട്ടും കൈയ്യും കെട്ടിയിരിക്കുകയാണ് അധികൃതർ.ലഹരി ഉപയോഗം കേരളത്തിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ നടപെടി എടുക്കാതെ ഇരിക്കുകയാണ് അധികൃതർ.
എംഡിഎംഎയും കൊക്കെയ്‌നുമൊക്കെ നൽകുന്നത് ഗംഭീര അനുഭവങ്ങളാണെന്നാണ് ഇത്തരം യൂട്യൂബേസിന്റെ അഭിപ്രായം. സിന്തറ്റിക് ലഹരി മരുന്നുകളുടെ ഉപയോഗം കേരളത്തിലെ യുവാക്കൾക്കിടയിൽ വർദ്ധിച്ചു വരുന്നു എന്നതിന്റെ മറ്റൊരു തെളിവ് കൂടിയാണ് ഇത്തരം യൂട്യൂബ് ചാനലുകൾ.
പല വിഡിയോയുടേയും താഴെയുള്ള കമന്റുകളിൽ സിന്തറ്റിക് ലഹരിമരുന്ന് ഉപയോഗിച്ചവരുടെ മറ്റ് അനുഭവസാക്ഷ്യങ്ങളുമുണ്ട്.പരസ്യമായി പ്രചാരണമുണ്ടായിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാതെ മുന്നോട്ട് പോകുന്നത് ഇത്തരം യൂട്യൂബ് ചാനലുകൾക്ക് വളമായി തീരുന്നു.
Comments