ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്. സുരക്ഷാ വീഴ്ചയിൽ സംസ്ഥാന സർക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
കോൺഗ്രസ് പാർട്ടിയുടെ ചിന്തകളുടെയും പ്രവൃത്തികളുടെയും ട്രെയിലർ ആണ് കണ്ടത്. ആളുകൾ തുടർച്ചയായി തിരസ്‌ക്കരിച്ചതിലൂടെ കോൺഗ്രസിന് ബുന്ദിമാന്ദ്യം സംഭവിച്ചിരിക്കുന്നു. ബുധനാഴ്ച അവർ ചെയ്തതിന് കോൺഗ്രസിലെ ഉന്നത നേതാക്കൾ മാപ്പ് പറയണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഉച്ചയോടെയായിരുന്നു പ്രധാനമന്ത്രി പഞ്ചാബിൽ എത്തിയത്. ഹുസൈനിവാലയിലേക്കുള്ള യാത്രയ്‌ക്കിടെ അദ്ദേഹത്തിന്റെ വാഹന വ്യൂഹം കർഷക സംഘടനകൾ തടയുകയായിരുന്നു. 20 മിനിട്ടോളം സമയമാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ളൈ ഓവറിൽ കുടുങ്ങിക്കിടന്നത്.
Comments