ന്യൂഡൽഹി : ആഗോള തലത്തിൽ മകര സംക്രമ ദിനം ആഘോഷിക്കാൻ ആയുഷ് മന്ത്രാലയം. മകര സംക്രമ ദിനത്തിൽ ലോകത്തിന്റെ നാനാഭാഗത്തുള്ളയാളുകൾ സൂര്യനമസ്‌കാരം ചെയ്യും. ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ ആണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 14 നാണ് മകര സംക്രമം.
മകര സംക്രമ ദിനത്തിൽ 75 ലക്ഷം പേരാകും സൂര്യനമസ്‌കാരം ചെയ്യുക. പരിപാടിയിൽ മറ്റ് മന്ത്രാലയങ്ങളും പങ്കുകൊള്ളും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധശേഷി മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണ്. സൂര്യനമസ്‌കാരത്തിലൂടെ പ്രതിരോധ ശേഷി മെച്ചപ്പെടും. അതുകൊണ്ടുതന്നെ സൂര്യനമസ്‌കാരം ചെയ്യുന്നതിനായി ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ആയുഷ് മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യം. ഈ വ്യായാമ മുറ ശരീരത്തെ മാത്രമല്ല, മറിച്ച് മനസ്സിനെയും ശക്തിപ്പെടുത്തുമെന്നും സർബാനന്ദ സോനോവാൾ വ്യക്തമാക്കി.
യോഗ, ആയുർവേദം, ഹോമിയോ, സിദ്ധ വൈദ്യം, യുനാനി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ ആയുഷ് മന്ത്രാലയം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments