തിരുവനന്തപുരം: കേരള സർവകലാശാലയുടെ അടിയന്തിര സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാഷ്‌ട്രപതിക്ക് ഡീ-ലിറ്റ് നൽകണമെന്ന ഗവർണറുടെ ശുപാർശ കേരള സർവകലാശാല വൈസ് ചാൻസലർ തള്ളിയെന്ന ഗവർണറുടെ വെളിപ്പെടുത്തൽ യോഗത്തിൽ ചർച്ച ചെയ്യും.
രാഷ്‌ട്രപതിക്ക് ഡീ-ലിറ്റ് നൽകാനുള്ള ഗവർണറുടെ നിർദ്ദേശം, സിൻഡിക്കേറ്റ് വിളിച്ചു ചേർക്കാതെ ഏതാനും സിൻഡിക്കേറ്റ് അംഗങ്ങളോട് മാത്രം കൂടിയാലോചിച്ച് വൈസ് ചാൻസിലർ നിരസിച്ച സംഭവമാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. ഇക്കാര്യത്തിൽ വിസിക്ക് തന്റെ ഭാഗം വിശദീകരിക്കാൻ സിൻഡിക്കേറ്റിൽ അവസരം നൽകും. സ്‌പെഷ്യൽ സിൻഡിക്കേറ്റാണ് ഇതിനായി വിളിച്ച് ചേർത്തിരിക്കുന്നത്.
അതേസമയം, വിഷയത്തിൽ കൂടുതൽ പ്രതികരണം വേണമെന്ന അഭിപ്രായം സിൻഡിക്കേറ്റ് അംഗങ്ങൾക്കുണ്ട്. യോഗത്തിൽ വിസിയുടെ വിശദീകരണവും സിൻഡിക്കേറ്റ് തീരുമാനവും നിർണ്ണായകമാണ്. സിൻഡിക്കേറ്റ് ചേരാതെയാണ് ഗവർണറുടെ ശുപാർശ തള്ളിയത് എന്നുള്ളതും വിവാദമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ എന്ത് തീരുമാനമുണ്ടാകുമെന്നത് നിർണായകമാണ്.
Comments