റാഞ്ചി : ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകര വേട്ട നടത്തി സുരക്ഷാ സേന. ആറ് ഭീകരരെ അറസ്റ്റ് ചെയ്തു. നിരോധിത ഭീകര സംഘടനയായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ അംഗങ്ങളെയാണ് അറസ്റ്റ് ചെയ്തത്.
റാഞ്ചി, ദുവാര എന്നിവിടങ്ങളിൽ നടത്തിയ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കിടെയാണ് ഭീകരരെ സുരക്ഷാ സേന പിടികൂടിയത്. നിവേഷ് കുമാർ (32), സുബ്ബാം പോഡ്ഡർ (20), ധ്രുവ് കുമാർ സിംഗ് (32), അമിർ ചന്ദ് (29), ആര്യ കുമാർ സിംഗ് (19), ഉജ്ജ്വൽ കുമാർ (18), പ്രവീൺ കുമാർ (35), സുഭാഷ് പോഡർ എന്നിവരാണ് അറസ്റ്റിലായതെന്ന് സുരക്ഷാ സേന അറിയിച്ചു. മേഖലകളിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ആറ് ദിവസങ്ങളായി മേഖലകളിൽ കമ്യൂണിസ്റ്റ് ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ സുരക്ഷാ സേന ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ അമിർ, ആര്യ എന്നിവരാണ് ആദ്യം അറസ്റ്റിലായത്. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് നാല് പേരെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവരുടെ പക്കൽ നിന്നും തോക്കുൾപ്പെടെയുള്ള ആയുധങ്ങളും, സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ 65 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്.
Comments