ഇടുക്കി:രക്തസാക്ഷികളുടെ കാര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയും വിദ്യാർത്ഥി സംഘടനയും സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ പ്രതിഷേധം പുകയുന്നു.
ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ടപ്പോൾ കേരളം മുഴുവൻ അക്രമം അഴിച്ചുവിട്ട എസ്എഫ്‌ഐയും സിപിഎമ്മും മഹാരാജാസിൽ അഭിമന്യു കൊല്ലപ്പെട്ടപ്പോൾ സ്വീകരിച്ച മൗനവും കീഴടലങ്ങലും പാർട്ടികത്ത് ചർച്ചയാവുകയാണ് ഇപ്പോൾ.
2018 ജൂലൈ രണ്ടിനാണ് എസ്ഫ്‌ഐ നേതാവായിരുന്ന അഭിമന്യു പോപ്പുലർ ഫ്രണ്ടുകാരുടെ കൊലക്കത്തിക്ക് ഇരയായത്.എന്നാൽ നാളിതുവരെയായിട്ടും കുറ്റവാളികളെ പിടികൂടാൻ പിണറായി പോലീസിന് കഴിഞ്ഞിട്ടില്ല. പോപ്പുലർ ഫ്രണ്ടുകാരുമായുള്ള സന്ധി ചെയ്യലും ധാരണയുമാണ് അഭിമന്യുവിന്റെ കൊലപാതകികളെ പിടികൂടാതെ ഇരിക്കാനുള്ള കാരണമെന്നാണ് പ്രധാന വിമർശനം.
അതേസമയം സംഘർഷത്തിനിടെയുണ്ടായ ധീരജിന്റെ കൊലപാതകം ആസൂത്രിതമല്ലായിരുന്നില്ലെന്നാണ് പോലീസ് സൂചന നൽകുന്നത്. ആസൂത്രിതമായി അഭിമന്യുവിനെ കൊലപ്പെടുത്തിയ പോപ്പുലർ ഫ്രണ്ടുകാരുടെ കാര്യത്തിൽ സർക്കാറും പോലീസും മൗനം പാലിക്കുമ്പോൾ ധീരജിന്റെ മരണത്തിന് പിന്നാലെയുണ്ടായ പ്രഹസനങ്ങൾ എന്തിന് വേണ്ടിയായിരുന്നു എന്നാണ് അണികൾ ചോദിക്കുന്നത്. രക്തസാക്ഷിത്വത്തെ ആഘോഷിക്കുന്ന പാർട്ടി നിലപാടിനെതിരെയും പ്രതിഷേധം ഉയരുകയാണ്. ധീരജിന്റെ കൊലപാതകത്തിന്റെ ചൂട് കെട്ടടങ്ങും മുൻപേ പാറശ്ശാലയിൽ മെഗാ തിരുവാതിര നടത്തിയതിനെതിരേയും പ്രതിഷേധം ശക്തമാവുകയാണ്.
Comments