കേപ്ടൗൺ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി ടെസ്റ്റ് നായക സ്ഥാനവും രാജിവെച്ചു. ദക്ഷിണാഫ്രിക്കയിൽ പരമ്പര നഷ്ടമായതിന് പിന്നാലെ യാണ് രാജി. മൂന്നാമത്തെ ടെസ്റ്റിനിടെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഡി.ആർ.എസ് നിയമത്തിനെതിരെ പരാമർശം നടത്തിയ കോഹ് ലിക്കെതിരെ ഐ.സി.സി മുന്നറിയിപ്പ് നൽകിയിരുന്നു. ടീം ഇന്ത്യക്ക് ഏറ്റവുമധികം ടെസ്റ്റ് വിജയം നേടിത്തന്ന നായകനാണ് വിരാട്. 68 ടെസ്റ്റിൽ 40ലും വിജയം നേടി. വിദേശ മണ്ണിൽ ഏറ്റവുമധികം പരന്പര നേടാൻ കഴിയുന്ന ടീമിനെ നയിച്ചു. മികച്ച പേസ് ബൗളർമാരെ വളർത്തിയെടുത്ത നായകനെന്ന പേരും വിരാടിനുള്ളതാണ്.
— Virat Kohli (@imVkohli) January 15, 2022
ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റ് ജയിച്ചിട്ടും പരമ്പര സ്വന്തമാക്കാൻ ലഭിച്ച അവസരം ബാറ്റിംഗ് നിരയുടെ ഒത്തിണക്കമില്ലായ്മ കൊണ്ടാണ് നടക്കാതിരു ന്നതെന്ന കടുത്ത വിമർശനമാണ് കോഹ്ലിയും കൂട്ടരും ഏറ്റുവാങ്ങിയത്. മാത്രമല്ല കഴിഞ്ഞ 62 ഇന്നിംഗ്‌സുകളിലായി കോഹ്ലി ഒരു സെഞ്ച്വറി പോലും നേടിയിട്ടി ല്ലെന്നതും വ്യക്തിഗത ഫോമിനെ കാര്യമായി ബാധിച്ചിരുന്നു. സമീപകാലത്തെ ബി.സി.സി.ഐയുമായുള്ള ബന്ധത്തിലെ ഉലച്ചിലും പരന്പര കൈവിട്ടതും രാജിക്കുകാരണമായതായും നിരീക്ഷകർ വിലയിരുത്തുന്നു.
ടീം ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സ്ഥാനം ലോക ടി20 ക്രിക്കറ്റിലെ തോൽവിയോടെ ഒഴിഞ്ഞ കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ബി.സി.സി.ഐ മാറ്റിയതും വിവാദമായിരുന്നു. ടീം ഇന്ത്യയുടെ ടി20, ഏകദിന നായകനായി നിലവിലുള്ളത് രോഹിത് ശർമ്മയാണ്.
Comments