കൊച്ചി ; നടിയെ ആക്രമിച്ച കേസിൽ മാദ്ധ്യമ വിചാരണ തടയണമെന്ന ആവശ്യവുമായി നടൻ ദിലീപ് ഹൈക്കോടതിയിൽ. രഹസ്യ വിചാരണ എന്ന കോടതിയുടെ നിർദ്ദേശം ലംഘിക്കുന്നതാണ് മാദ്ധ്യമ വാർത്തകളെന്നും അത് തടയണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടു.
മാദ്ധ്യമ വിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. ഇതിലൂടെ കേസിന്റെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നത്. വിചാരണക്കോടതിയിലെ നടപടികൾ പൂർത്തിയാകും വരെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടു. കോടതി ഉത്തരവ് ലംഘിക്കുന്ന മാദ്ധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ദിലീപ് അഭ്യർത്ഥിച്ചിട്ടുണ്ട്.
അതേസമയം കേസിലെ മൂന്ന് സാക്ഷികളുടെ പുനർവിസ്തരിക്കണമെന്ന പ്രേസിക്യൂഷന്റെ ആവശ്യം കോടതി നിഷേധിച്ചു. കേസിൽ പുതിയ അഞ്ച് സാക്ഷികളെ വിസ്തരിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ എട്ട് സാക്ഷികളെ വിസ്തരിക്കാൻ കോടതി അനുമതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തിറക്കിയ ഉത്തരവിലാണ് പുനർവിസ്താരത്തിന് അനുമതി നിഷേധിച്ചത്.
Comments