കൊല്ലം : വാഹനപരിശോധനയ്‌ക്കിടെ ഓച്ചിറ സിഐ വിനോദ് അപമര്യാദയായി പെരുമാറിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ഓച്ചിറ ഇമാം . നീതിയുക്തമായി പരാതികൾക്ക് പരിഹാരം കാണുന്ന ഒരു പോലീസ് ഓഫീസറാണ് സിഐ വിനോദെന്ന് ഓച്ചിറ ഇമാം അബ്ദുള്ള മൗലവി പറഞ്ഞു .
ഈ വിഷയം ഉയർന്നപ്പോൾ താൻ സി ഐ യുമായി സംസാരിച്ചിരുന്നു . അദ്ദേഹം പറഞ്ഞത് ‘ ഡ്യൂട്ടിയുടെ ഭാഗമായി വാഹനം തടഞ്ഞു , ഇന്നത്തെ യാത്ര മാറ്റി വച്ചുകൂടെ എന്ന് ചോദിച്ചപ്പോൾ വാഹനത്തിൽ ഇരുന്നവരാണ് ക്ഷോഭിച്ചത് . കുറിയിട്ടവരെ മാത്രമേ കടത്തിവിടുകയുള്ളോ എന്നും അവർ ചോദിച്ചു ‘ എന്നാണ് .
ആ പരിസരത്ത് ആ സമയത്ത് ഉണ്ടായിരുന്ന മറ്റൊരു മുസ്ലീം വ്യക്തിയോടും ഇക്കാര്യങ്ങൾ ചോദിച്ചു . അദ്ദേഹവും പറഞ്ഞത് കാറിൽ ഇരുന്നവരാണ് സിഐയോട് ഇത്തരം കാര്യങ്ങൾ പറഞ്ഞതെന്നാണ് . ഓച്ചിറയിലും , പരിസരത്തുമുള്ള എല്ലാവരും പറയുന്നത് സാധാരണക്കാരനായ ഒരാൾ മുന്നിൽ എത്തിയാൽ ക്ഷമയോടെ കാര്യങ്ങൾ കേൾക്കുന്ന ഒരാളാണ് സിഐ എന്നാണ് . അതുകൊണ്ട് തന്നെ ഈ സംഭവം കെട്ടിച്ചമച്ചതാകാമെന്നും ഇമാം പറയുന്നു.
Comments