ക്വിറ്റോ: ലോകകപ്പ് ഫുട്‌ബോൾ ലാറ്റിനമേരിക്കൻ യോഗ്യതിയിൽ ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ. ഇരുടീമുകളും ഒരോ ഗോൾ വീതമടിച്ച് പിരിഞ്ഞു. രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ചിലിയെ അർജ്ജന്റീന തോൽപ്പിച്ചു.
ആദ്യമത്സരത്തിൽ കളിയുടെ ആറാം മിനിറ്റിൽ തന്നെ ബ്രസീൽ മുന്നിലെത്തി കാസിമിറോയാണ് ഗോളടിച്ചത്. ഇതിനിടെ കളിപരുക്കനായതോടെ ഇക്വഡോർ ഗോളി അലക്‌സാണ്ടർ ഡൊമിൻഗേസും ബ്രസീൽ ഡിഫന്റർ എമേഴ്‌സൺ റോയലും ചുവപ്പുകാർഡ് കണ്ട് പുറത്തായി എന്നാൽ എഴുപത്തിയഞ്ചാം മിനിറ്റിൽ ഫെലിക്‌സ് ടോറസിലൂടെ ഇക്വഡോർ നിർണ്ണായക സമനില പിടിച്ചു. 16 കളിക ളിൽ 36 പോയിന്റുമായി ബ്രസീൽ മേഖലയിൽ ഒന്നാമതായി തുടരുന്നു. ബുധാനാഴ്ച പരാഗ്വയാണ് അടുത്ത എതിരാളി.
മെസിക്ക് പകരം ടീമിനെ നയിച്ച എയ്ഞ്ചൽ ഡീ മരിയയുടെ നേതൃത്വത്തിലാണ് ചിലിയെ അർജ്ജന്റീന തോൽപ്പിച്ചത്. ഏയ്ഞ്ചൽ ഡി മരിയയും ലൗറ്റാറോ മാർട്ടിന സുമാണ് അർജ്ജന്റീനയ്‌ക്കായി ഗോളുകൾ നേടിയത്. ചിലിക്കായി ബെൻ ഡിയാ സാണ് ഗോൾ നേടിയത്. നിലവിൽ 14 മത്സരങ്ങളിൽ നിന്നായി 34 പോയിന്റുക ളുമായി അർജ്ജന്റീന രണ്ടാംസ്ഥാനത്താണ്. ബുധാനാഴ്ച കൊളംബിയയാണ് അടുത്ത എതിരാളി. ലാറ്റിനമേരിക്കയിൽ ഇവരെക്കൂടാതെ ഉറുഗ്വേ, പെറു, ബൊളീവിയ, വെനസ്വേല എന്നിവരാണ് അവശേഷിക്കുന്ന നാല് ടീമുകൾ.
Comments