ബീജിംഗ്: കാലാവസ്ഥാ മാറ്റം ചൈനയ്‌ക്ക് തിരിച്ചടിയാകുന്നു. ഈ മാസം ആരംഭിക്കേണ്ട ശൈത്യകാല ഒളിമ്പിക്‌സിനാണ് മഞ്ഞുരുകൽ ഭീഷണിയാ കുന്നത്. ചൈനയിൽ ഏറ്റവും മികച്ച മഞ്ഞുകാലാനുഭവം നൽകുന്ന മേഖലയിൽ പോലും കായിക മത്സരങ്ങൾക്ക് പറ്റുന്ന തരത്തിൽ മഞ്ഞ് നിലനിൽക്കുന്നി ല്ലെന്നതാണ് അവസ്ഥ. ഇതിനിടെ തുടർന്ന് കൃത്രിമമായി മഞ്ഞുണ്ടാക്കി മത്സരവേദികളിൽ നിറയ്‌ക്കാനൊരുങ്ങുകയാണ് സംഘാടകർ.
മഞ്ഞുനിർമ്മാണത്തിനായുള്ള ശുദ്ധജലംപോലും ചൈനയിൽ ആവശ്യത്തി നില്ലെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഒളിമ്പിക്‌സിനായി 49 ദശലക്ഷം ഗ്യാലൻ ജലമുണ്ടെങ്കിൽ മാത്രമേ ചൈനയുടെ വേദികളിൽ ആവശ്യത്തിനുള്ള മഞ്ഞ് നിർമ്മിക്കാനാകൂ. ഒപ്പം കൃത്രിമ മഞ്ഞുണ്ടാക്കുന്ന രാസവസ്തുക്കൾ കായിക താരങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുകയാണ്.
ലക്ഷക്കണക്കിന് തോതിൽ ജലം പാഴാക്കുന്ന തരത്തിലാണ് കൃത്രിമ മഞ്ഞു നിർമ്മാണം നടക്കുന്നതെന്നാണ് മറ്റൊരു മുന്നറിയിപ്പ്. നിലവിലെ മഞ്ഞിനെ പ്രത്യേക പൈപ്പുകളിലൂടെ ജലത്തിനൊപ്പം ശക്തമായി തെറിപ്പിച്ചാണ് കൃത്രിമ മഞ്ഞുണ്ടാക്കുന്നത്. ആകാശത്തേക്ക് 60 മീറ്റർ ഉയരത്തിൽ മഞ്ഞും അതിനൊപ്പം ജലകണങ്ങളും ശക്തിയായി തെറിപ്പിക്കും. ആ സമയത്തെ അന്തരീക്ഷത്തിലെ താപനിലയുടെ കുറവിൽ ജലകണങ്ങൾ മഞ്ഞുകണങ്ങളായി മാറി താഴെവീണാണ് മഞ്ഞുപ്രതലങ്ങളാകുന്നത്. 74 വലിയ നീന്തൽക്കുളങ്ങളിൽ നിറയ്‌ക്കുന്നത്ര ജലമുണ്ടെങ്കിൽ മാത്രമേ വേദികൾക്കാവശ്യമായ മഞ്ഞുപ്രതലങ്ങൾ രൂപപ്പെ ടുകയുള്ളു.
ഈ പ്രക്രിയയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് ശരീരത്തിനെ അകത്തും പുറത്തും ബാധിക്കുക. എന്നാൽ ശൈത്യകാല വേദികളിൽ ഇതുപയോഗിക്കാ റുമുണ്ട്. എന്നാൽ 1924 മുതൽ നടക്കുന്ന ശൈത്യകാല ഒളിമ്പിക്‌സിൽ 2050 ആകുമ്പഴേക്കും സ്വാഭാവിക മഞ്ഞുള്ള 20 വേദി 10 ആയി ചുരുങ്ങുമെന്നുമാണ് കണക്കുകൂട്ടൽ. 2014ൽ റഷ്യയും സ്വാഭാവിക മഞ്ഞില്ലാതായതിനാൽ കൃത്രി മമായി അവ നിർമ്മിച്ചിരുന്നു.2010ൽ വാൻകൂവറിലും ഹെലികോപ്റ്ററുകളു പയോഗിച്ച് കൃത്രിമ മഞ്ഞുണ്ടാക്കിയിരുന്നു.
ആഗോളതാപനത്തിന്റെ പ്രത്യാഘാതമെന്തെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തുന്ന മത്സരങ്ങളാകും ശൈത്യകാല ഒളിമ്പിക്‌സിൽ നടക്കുകയെന്നാണ് വിദഗ്ധർ പറയുന്നത്. ലോബറൗ സർവ്വകലാശാലയുടെ പരിസ്ഥിതി വിഭാഗമാണ് ശൈത്യ കാലത്തെ സംരക്ഷിക്കൂ എന്ന ഗവേഷണത്തിന്റെ ഭാഗമായി ബീജിംഗിലെ അവസ്ഥ പുറത്തുവിട്ടത്. ഇത് ലോകത്തിനുള്ള ഒരു മുന്നറിയിപ്പാണെന്നും സർവ്വകലാശാല പറയുന്നു.
Comments