ലക്‌നൗ: യുപി തെരഞ്ഞെടുപ്പിൽ കർഹാൽ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനെ കേന്ദ്രമന്ത്രി എസ്പി സിംഗ് ബാഗേൽ നേരിടും. ലോക്സഭയിൽ ആഗ്രയെ പ്രതിനിധീകരിക്കുന്ന എസ്പി സിംഗ് ബാഗേൽ നിലവിൽ നിയമ-നീതി വകുപ്പുകളുടെ സഹമന്ത്രിയായി സേവനമനുഷ്ഠിക്കുന്നു. എസ്പി സിംഗ് ബാഗേൽ കർഹാലിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. അഖിലേഷിനും എസ്പിക്കും എതിരെ മത്സരിക്കാനാണ് ഞാനിവിടെ വന്നത്. ജനങ്ങൾക്ക് നീതി ലഭിക്കാനാണ് ഞാനിവിടെ വന്നത്, ഗുണ്ടകളിൽ നിന്ന് അവരെ മോചിപ്പിക്കുമെന്ന് ഞാൻ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു അദ്ദേഹം പറഞ്ഞു.
വികസനത്തിന് വേണ്ടിയാണ് താൻ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ‘ഞാൻ ഈ കുടുംബത്തിനെതിരെ ഒരുപാട് തവണ യുദ്ധം ചെയ്തിട്ടുണ്ട്. അഖിലേഷിനെ തോൽപ്പിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതിനിടെ കർഹാലിൽ നിന്ന് അഖിലേഷ് യാദവ് നാമനിർദേശ പത്രിക സമർപ്പിച്ചു.
മുലായം സിംഗ് യാദവ് പ്രതിനിധീകരിക്കുന്ന മെയിൻപുരി പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ കർഹാൽ നിയമസഭാ സീറ്റിൽ നിന്നാണ് അഖിലേഷ് യാദവ് തിങ്കളാഴ്ച പത്രിക സമർപ്പിച്ചത്. ‘ഈ ‘നോമിനേഷൻ’ ഒരു ‘ദൗത്യം’ ആണ്, യുപി തിരഞ്ഞെടുപ്പ് അടുത്ത നൂറ്റാണ്ടിന്റെ ചരിത്രമെഴുതും. പുരോഗമന ചിന്തയോടെ പോസിറ്റീവ് രാഷ്‌ട്രീയത്തിന്റെ ഈ മുന്നേറ്റത്തിൽ നമുക്ക് പങ്കാളികളാകാം നെഗറ്റീവ് രാഷ്‌ട്രീയത്തെ പരാജയപ്പെടുത്തുക, അതും നീക്കം ചെയ്യുക. ജയ് ഹിന്ദ്!’ അഖിലേഷ് യാദവ് ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ ഫെബ്രുവരി 20നാണ് കർഹാലിൽ വോട്ടെടുപ്പ് നടത്തുന്നത്.
Comments