ന്യൂഡൽഹി: വടക്കുകിഴക്കൻ മേഖലയുടെ സമഗ്രവികാസത്തിനായി നൂതന പദ്ധതി പ്രഖ്യാപനം നടത്തി കേന്ദ്രബജറ്റ്. പ്രധാനമന്ത്രി-ഡിവൈൻ എന്ന പേരിലാണ് പദ്ധതി പ്രഖ്യാപനം. 1500 കോടി രൂപയാണ് മേഖലയ്‌ക്കായി വകയിരുത്തിയിട്ടുള്ളത്. മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനാണ് ധനവിനിയോഗം നടക്കേണ്ടത്. പ്രധാനമന്ത്രി ഗതിശക്തിയുടെ ഭാഗമായ ചില മേഖലയ്‌ക്കും മറ്റ് സാമൂഹ്യ പദ്ധതികൾക്കുമാണ് മുൻഗണന.
വടക്കുകിഴക്കൻ മേഖലയുടെ ഭൂമിശാസ്ത്ര പ്രത്യേകതകളും കാലാവസ്ഥയും കണക്കിലെടു ത്തായിരിക്കും പദ്ധതികൾ. ആരോഗ്യമേഖലയിലെ വികസനത്തിനും ഊന്നൽ കൊടുക്കേണ്ട തുണ്ടെന്നും സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം ഉറപ്പാക്കുമെന്നും നിർമ്മല സീതാ രാമൻ പറഞ്ഞു. നിലവിലെ കേന്ദ്ര-സംസ്ഥാന പദ്ധതികൾക്ക് കൂടുതൽ ശക്തിപകരാനാണ് തുക നീക്കിവച്ചിട്ടുള്ളതെന്നും ധനമന്ത്രി പറഞ്ഞു.
ആരോഗ്യമേഖലയിൽ പിഎം-ഡിവൈൻ പദ്ധതി പ്രകാരം സ്ത്രീ-ശിശുക്ഷേത്തിനായി പീഡിയാട്രിക് ആന്റ് അഡൽറ്റ് ഹീമാറ്റോലിംഫോയിഡ് ക്യാൻസർ നിവാരണ കേന്ദ്രം നിലവിൽവരും. നെക്റ്റർ ലൈവ്‌ലിഹുഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ട് എന്ന പേരിൽ എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളേയും സാമൂഹ്യ ശാക്തീകരണത്തിനായി തൊഴിൽ പരമായി ബന്ധിപ്പിക്കും.
ഐസ്വാൽ ഹൈവേ, പടിഞ്ഞാറൻ സിക്കിമിലെ യാത്രാക്ലേശം പരിഹരിക്കാൻ സാംഗാ-ചോലിംഗ് റോപ് വേ, തെക്കൻ സിക്കിമിലെ ധാപ്പർ മുതല്ഡ ഭാലേയുധൂംഗായിലേക്ക് കേബിൾ കാർ, മിസോറമിലെ വിവിധ മേഖലകളെ ബന്ധിപ്പിക്കുന്ന മലയോര റോഡുകൾ എന്നിവ പൂർത്തിയാക്കാനാണ് ബജറ്റിൽ നീക്കിയിരിപ്പെന്നാണ് ധനകാര്യമന്ത്രാലയം അറിയിച്ചിട്ടുള്ളത്.
Comments