തിരുവനന്തപുരം: കല്ലമ്പലത്ത് പിഡബ്ല്യൂഡി ഉദ്യോഗസ്ഥൻ അജികുമാറിന്റെ മരണം കൊലപാതമെന്ന് പോലീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് അജികുമാറിനെ തിരുവനന്തപുരം മുള്ളറംകോടുള്ള വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പരിക്കുകൾ ഉള്ളതിനാൽ കൊലപാതകമെന്ന് പോലീസ് ആദ്യം തന്നെ സംശയിച്ചിരുന്നു. കേസിൽ അജികുമാറിന്റെ സുഹൃത്തായ സജീവ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.
സംഭവ ദിവസം കൊല്ലപ്പെട്ട അജികുമാർ അജിത്, ബിനു രാജ്, സജീവ് കുമാർ, പ്രമോദ് എന്നീ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്നു. ഇതിനിടെയാണ് അജികുമാർ കൊല്ലപ്പെടുന്നത്. ഇയാളെ കൊലപ്പെടുത്തിയ ശേഷവും സുഹൃത്തുക്കൾ മദ്യപാനം തുടർന്നു. അതിനിടെയുണ്ടായ തർക്കത്തിൽ അജികുമാറിന്റെ മരണത്തിന് കാരണം സജീവ് കുമാറാണെന്ന് പ്രമോദും, അജിത്തും ആരോപിച്ചു.
ഇതിൽ വൈരാഗ്യം തോന്നിയ സജീവ്, പിക്ക്അപ്പ് വാനിടിപ്പിച്ച് അജിത്തിനെയും പ്രമോദിനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടു. എന്നാൽ അപകടത്തിൽ അജിത് കൊല്ലപ്പെടുകയും പ്രമോദ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. ഉറ്റ സുഹൃത്തുക്കൾക്കുണ്ടായ അപകടത്തിൽ ഭയന്ന് ബിനു രാജ് ആത്മഹത്യ ചെയ്തു എന്നുമാണ് പോലീസ് കണ്ടെത്തിയത്.
Comments