ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോരഖ്പൂർ മണ്ഡലത്തിൽ നിന്ന് ഫെബ്രുവരി നാലിന് നാമനിർദേശ പത്രിക സമർപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷൻ ജെപി നദ്ദയും നിലവിലെ മുഖ്യമന്ത്രിക്കൊപ്പം ഹാജരാകാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
ആദ്യമായാണ് യോഗി നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. അഞ്ച് തവണ ഗോരഖ്പൂർ ലോക്‌സഭാ മണ്ഡലത്തെ യോഗി പ്രതിനിധീകരിച്ചിട്ടുണ്ട്. 1998,1999, 2004,2009,2014 എന്നീ വർഷങ്ങളിൽ നടന്ന പൊതുതെരഞ്ഞെടുപ്പിലാണ് യോഗി ലോക്‌സഭയിലെത്തിയത്. ആദ്യമായി ലോക്‌സഭയിൽ എത്തുബോൾ 26 വയസ്സായിരുന്നു പ്രായം. 2017ൽ 312 സീറ്റുമായി ബിജെപി അധികാരം നേടിയപ്പോൾ എംപിയായിരുന്ന യോഗിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കുകയായിരുന്നു.
ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന യോഗിയെ വൻ വിജയത്തിലേക്ക് നയിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഗോരഖ്പൂരിലെ ജനങ്ങളും പാർട്ടി പ്രവർത്തകരും.
Comments