കൊച്ചി:എറണാകുളത്ത് മത്സ്യ തൊഴിലാളിയായ സജീവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി കെ.രാജൻ വ്യക്തമാക്കി.ലാന്റ് റവന്യു ജോയിന്റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകിയതായും മന്ത്രി കെ.രാജൻ വ്യക്തമാക്കി.
ഭൂമി തരംമാറ്റി കിട്ടാത്തതിൽ മനംനൊന്താണ് പറവൂർ മാല്യങ്ക സ്വദേശിയായ സജീവൻ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഒന്നരവർഷമായി നാല് സെന്റ് ഭൂമി തരം മാറ്റി കിട്ടാൻ സർക്കാർ ഓഫീസ് കയറി ഇറങ്ങുകയായിരുന്നു ഇയാൾ. ആധാരത്തിൽ നിലം എന്നത് പുരയിടം എന്നാക്കി മാറ്റണമെന്നായിരുന്നു സജീവന്റെ ആവശ്യം. ഇതിനാൽ നിരവധി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ ആർഡിഒ ഓഫീസിലെത്തിയപ്പോൾ അപമാനിച്ച് ഇറക്കി വിട്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
സജീവൻ എഴുതിയ ആത്മഹത്യക്കുറിപ്പിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ഈ നാട്ടിലെ ദുഷിച്ച ഭരണ സംവിധാനവും, കൈക്കൂലിയുമാണ് തന്റെ മരണത്തിന് കാരണമെന്ന് സജീവൻ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു.
Comments