തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറുടെ പുനർനിയമത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ലോകായുക്ത തള്ളി.
ഗവർണർക്ക് മുന്നിൽ മന്ത്രി അനാവശ്യ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. മന്ത്രി നൽകിയത് നിർദേശം മാത്രമാണ്. മന്ത്രി പറഞ്ഞതത് വീണ്ടും അവസരം നൽകുന്നത് നല്ലതാകുമെന്ന് മാത്രമാണ് ആ നിർദ്ദേശം ചാൻസിലർ സ്വീകരിച്ചുവെന്ന് ലോകായുക്ത വ്യക്തമാക്കി.
വി സിയുടെ പ്രായ പരിധി കണ്ണൂർ സർവകലാശാല ചട്ടത്തിൽ പറയുന്നില്ല.കണ്ണൂർ വി സി നിയമനത്തെ കുറിച്ചുള്ള പരാതി പരിഗണിക്കുന്നില്ല .അത് സംബന്ധിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണനയിൽ ആണെന്നും ലോകായുക്ത കൂട്ടിച്ചേർത്തു. ഇപ്പോൾ പരിഗണിച്ചത് മന്ത്രിക്കെതിരായ പരാതി മാത്രമെന്നും ലോകായുക്ത പറഞ്ഞു.
മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്നും വിസി നിയമനത്തിൽ പൂർണ അധികാരം ഗവർണറുടേതാണെന്നും ലോകായുക്ത വ്യക്തമാക്കി.
Comments